Advertisment

ഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു, തന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു, മുമ്പ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭര്‍ത്താവ് ചോദ്യം ചെയ്തു; രാഹുലിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി യുവതി

ഭര്‍ത്താവിന് കൂടുതല്‍ സ്ത്രീധനത്തിന് അര്‍ഹതയുണ്ട. ഇനി എന്തെങ്കിലും കൂടി തരുമോയെന്ന് ചോദിച്ചെന്നും യുവതി പറഞ്ഞു.

New Update
235555

കൊച്ചി: പന്തീരങ്കാവില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍  ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതി. ഭര്‍ത്താവിന്റെ അമ്മയും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്നും തന്നെയും നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിച്ചെന്നും യുവതി മൊഴി നല്‍കി.

Advertisment

 മുമ്പ് വിവാഹം ആലോചിച്ച യുവാവ് അയച്ച മെസേജിന്റെ പേരിലും രാഹുല്‍ മര്‍ദ്ദിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. എട്ട് പേജുള്ള യുവതിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ ഒരു വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്. ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് പന്ത്രണ്ടിന് പുലര്‍ച്ചെയാണ്. കോഴിക്കോട് ബീച്ചില്‍ വച്ച് ഭര്‍തൃ മാതാവ് തന്നോട് സംസാരിക്കുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു.

 ഇക്കാര്യം കൂടി പറഞ്ഞാണ് എന്നെ പന്ത്രണ്ടാം തീയതി പുലര്‍ച്ചെ മര്‍ദ്ദിച്ചത്. ഭര്‍ത്താവിന് കൂടുതല്‍ സ്ത്രീധനത്തിന് അര്‍ഹതയുണ്ട. ഇനി എന്തെങ്കിലും കൂടി തരുമോയെന്ന് ചോദിച്ചെന്നും യുവതി പറഞ്ഞു. ഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു, തന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു, മുമ്പ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭര്‍ത്താവ് ചോദ്യം ചെയ്തു; രാഹുലിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി യുവതിഭര്‍തൃമാതാവും സുഹൃത്തും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാല്‍ ഞാന്‍ ഛര്‍ദിച്ചു. എന്നെ മര്‍ദ്ദിക്കുമ്പോള്‍ തൊട്ടടുത്ത മുറികളില്‍ പോലും ആളുകളുണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല.

വിവാഹ ദിവസംതന്നെ തന്റെ ഫോണ്‍ വാങ്ങി വച്ചു. സുഹൃത്തുക്കള്‍ അടക്കം അയച്ച മെസേജുകള്‍ കൈകാര്യം ചെയ്തത് ഭര്‍ത്താവാണ്. മുന്‍പ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭര്‍ത്താവ് ചോദ്യം ചെയ്തു. ഈ സന്ദേശത്തിന്റെ കാര്യം പറഞ്ഞു തന്നെ മര്‍ദ്ദിച്ചു.  മര്‍ദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. 

 

Advertisment