Advertisment

ഹോട്ടലുകളുടെ സ്റ്റാര്‍ റേറ്റിംഗ് ചെയ്ത് പണമുണ്ടാക്കാമെന്ന്  പറഞ്ഞ് തട്ടിപ്പ്: തിരുവനന്തപുരത്ത് വിമുക്തഭടനില്‍നിന്ന് തട്ടിയത്  18 ലക്ഷം; പ്രതി പിടിയില്‍

കൊച്ചി സ്വദേശിയായ പോള്‍സണ്‍ ജോസിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

New Update
43545454666

തിരുവനന്തപുരം: വിമുക്തഭടനില്‍ നിന്ന് തട്ടിയത് 18 ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊച്ചി സ്വദേശിയായ പോള്‍സണ്‍ ജോസിനെയാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹോട്ടലുകളുടെ സ്റ്റാര്‍ റേറ്റിംഗ് ചെയ്ത് പണമുണ്ടാക്കാമെന്ന് വാട്‌സാപ്പ് സന്ദേശം അയച്ചാണ് വിമുക്തഭടനില്‍ നിന്ന് പണം തട്ടിയത്.

Advertisment

വിമുക്തഭടനില്‍ നിന്നും 18,76,000 രൂപയാണ് തട്ടിയെടുത്തത്. കേസില്‍ തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തയാളാണ് അറസ്റ്റ് ചെയ്ത പോള്‍സണ്‍. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പ് സംഘത്തിന് കൈമാറി സൈബര്‍ തട്ടിപ്പുകളിലൂടെ അക്കൗണ്ടിലെത്തുന്ന പണം ചെക്ക് വഴി പിന്‍വലിച്ച് കൈമാറ്റം നടത്തി കമ്മീഷന്‍ കൈപ്പറ്റലാണ് തട്ടിപ്പിന്റെ രീതി. ഇയാളുടെ രണ്ട് അക്കൗണ്ടിലൂടെ തന്നെ 14 ലക്ഷത്തോളം രൂപ ചെക്ക് വഴി പിന്‍വലിച്ച് പണം വിതരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ നേരത്തെ പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥന്‍മാരായ രാജേഷ്, അനൂപ് മോന്‍ പി.ഡി, മനേഷ് എം, ജോഷി എ.പി, സുജിത്ത്, ഉല്ലാസ്, ശിഹാബുദ്ധീന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. സൈബര്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ടോള്‍ഫ്രീ നമ്പറായ 1930ല്‍ വിളിക്കുകയോ  cybercrime.gov.in  എന്ന വെബ്‌സൈറ്റിലോ പരാതി ഉടന്‍ രജിസ്റ്റര്‍ ചെയ്യണം. 

 

Advertisment