നക്ഷത്രയുടെ കൊലപാതകം; പ്രതി പിതാവ് ട്രെയിനില്‍ നിന്ന്  ചാടി ജീവനൊടുക്കി, സംഭവം കോടതിയില്‍ നിന്ന്  സെന്‍ട്രല്‍ ജയിലിലേക്ക് പോകവെ

ജൂണ്‍ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(6)യെ കോടാലി ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്.

New Update
7888

കൊല്ലം: മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതിയും നക്ഷത്രയുടെ പിതാവുമായ ശ്രീമഹേഷ് ആലപ്പുഴ കോടതിയില്‍ നിന്ന് തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍ വച്ച് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി.  ജൂണ്‍ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(6)യെ കോടാലി ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്.

Advertisment

മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായതിനു പിന്നാലെ മാവേലിക്കര സബ് ജയിലില്‍വച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.

സംഭവം നടന്നതിന്റെ 78-ാം ദിവസം മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതി (1) മുന്‍പാകെ പൊലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശ്രീമഹേഷ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വര്‍ഷം വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ മരണശേഷം പുനര്‍വിവാഹത്തിനു ശ്രീമഹേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. മകള്‍ ഉള്ളതിനാലാണു പുനര്‍വിവാഹം നടക്കാത്തതെന്ന വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisment