കുട്ടികളുടെ പ്രസിദ്ധീകരണം വില്‍ക്കാന്‍ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്തു; വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവ്

കുട്ടികളുടെ പ്രസിദ്ധീകരണം വില്‍ക്കാന്‍ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്തു; വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവ്.

New Update
7577575

കണ്ണൂര്‍: കുട്ടികളുടെ പ്രസിദ്ധീകരണം വില്‍ക്കാന്‍ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 10 വര്‍ഷം തടവും 20,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ നാല് മാസംകൂടി ശിക്ഷ അനുഭവിക്കണം. 

Advertisment

പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണനെയാണ് കണ്ണൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്. 

2021 ഫെബ്രുവരിയില്‍, കണ്ണൂരിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാഗസിന്‍ വില്‍പന നടത്തുന്നതിന് വീട്ടിലെത്തിയപ്പോഴാണ് സംഭവം. 

വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന വീടിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ക്ഷണിച്ച് ഗൂഗിള്‍ പേ ചെയ്യുകയും യു.പി.ഐ. നമ്പര്‍ എഴുതുന്ന സമയം പരാതിക്കാരിയെ പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നുമാണ് കേസ്. 

കണ്ണൂര്‍ വനിത സെല്‍ ഇന്‍സ്‌പെക്ടറായിരുന്ന പി. കമലാക്ഷിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രീതകുമാരി ഹാജരായി.

Advertisment