ഒരു ചെറിയ ഇഷ്യുവുണ്ട്, പണം കൊടുത്തില്ലെങ്കില്‍ സീനാണെന്ന് സഹോദരിയോട് പറഞ്ഞു, വിവാഹാവശ്യത്തിന് ഒരു ലക്ഷംരൂപ വാങ്ങിയെന്നും പിന്നെ വിളിച്ചിട്ടില്ലെന്നും സുഹൃത്ത്; വീട്ടില്‍നിന്ന് പോകുമ്പോള്‍ ബാഗുണ്ടായിരുന്നില്ല, സി.സി.ടിവി ദൃശ്യങ്ങളില്‍ ബാഗുണ്ട്; കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചന

പ്രതിശ്രുത വരന്‍ മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ വിഷ്ണു ജിത്തിനെയാണ് കാണാതായത്.

New Update
53535353

മലപ്പുറം: വിവാഹാവശ്യത്തിനായി പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയി യുവാവിനെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലാക്കാടിനെന്ന് പറഞ്ഞു പോയ പ്രതിശ്രുത വരന്‍ മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് സൂചന. 

Advertisment

'ഒരു ചെറിയ ഇഷ്യുവുണ്ട്. പണം കൊടുത്തില്ലെങ്കില്‍ സീനാണ്' എന്ന് സുഹൃത്തുക്കളോട് വിഷ്ത്തണുജിത്ത് പറഞ്ഞിരുന്നതായി സഹോദരി പറഞ്ഞു. തന്റെ കൈയ്യില്‍നിന്ന് വിവാഹാവശ്യത്തിന് ഒരു ലക്ഷംരൂപ വാങ്ങാന്‍ വിഷ്ണുജിത്ത് കഞ്ചിക്കോട്ട് വന്നിരുന്നതായി സുഹൃത്ത് ശരത് പറഞ്ഞു. മുമ്പ് ഐസ് ഫാക്ടറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. 

നാലാം തീയതി 11.45നാണ് പണം നല്‍കിയത്. വിവാഹാവശ്യത്തിനാണ് പണമെന്നു മാത്രമാണ് പറഞ്ഞത്. 14ന് മടക്കി നല്‍കാമെന്ന് പറഞ്ഞു. ചില സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായി സൂചിപ്പിച്ചിരുന്നു. പണം വാങ്ങി പോയശേഷം വിഷ്ണുജിത്ത് വിളിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ശരത് പറഞ്ഞു. 

കോയമ്പത്തൂരിലേക്ക് പോകാന്‍ വിഷ്ണുജിത്ത് ബസില്‍ കയറുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. സി.സി.ടിവി ദൃശ്യങ്ങളിലുള്ളത് വിഷ്ണുജിത്താണെന്ന് കുടുംബം സ്ഥിരീകരിച്ചു. വെള്ള ഷര്‍ട്ടായിരുന്നു വീട്ടില്‍നിന്ന് പോകുമ്പോഴുള്ള വേഷം. വീട്ടില്‍നിന്ന് പോകുമ്പോള്‍ ബാഗുണ്ടായിരുന്നില്ല. സി.സി.ടിവി ദൃശ്യങ്ങളില്‍ ബാഗുണ്ട്. 

സേലത്ത് വിഷ്ണുവിന്റെ അമ്മാവന്‍ താമസിക്കുന്നുണ്ട്. ചടങ്ങുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അവിടെ പോകാറുള്ളൂ. നാലാം തീയതി 12.45ന് കല്യാണ ആവശ്യത്തിനു 10,000രൂപ വിഷ്ണുജിത്ത് കൈമാറിയതായി സഹോദരി പറഞ്ഞു. ഒരാള്‍ക്ക് പണം കൊടുക്കാനുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

അവരുമായി പ്രശ്‌നമുണ്ടായതാണോ എന്ന് സംശയിക്കുന്നതായും സഹോദരി പറഞ്ഞു. ഉടന്‍ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയതെന്നും കുടുംബം പറയുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. 

പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച് ഓഫാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 

Advertisment