Advertisment

അതിജീവിത സ്വയം കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയെന്ന്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചന, ആണ്‍സുഹൃത്തുമായി മൊബൈലിലൂടെ പെണ്‍കുട്ടി വഴക്കിട്ടെന്ന് അമ്മയുടെ മൊഴി, ആത്മഹത്യ ചെയ്യുമെന്ന തരത്തില്‍ സുഹൃത്തിന് മൊബൈല്‍ സന്ദേശം, സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും; പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ വിശദ പരിശോധനയ്ക്കയച്ചു

കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയത് പെണ്‍കുട്ടി തന്നെയാകുമെന്നും ആത്മഹത്യയെന്ന നിഗമനത്തിലുമാണ് പോലീസ്.

New Update
5456444

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ പോക്സോ കേസിലെ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയത് പെണ്‍കുട്ടി തന്നെയാകുമെന്നും ആത്മഹത്യയെന്ന നിഗമനത്തിലുമാണ് പോലീസ്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ വിശദ പരിശോധനയ്ക്കയച്ചു.

Advertisment

ആണ്‍സുഹൃത്തുമായി മൊബൈല്‍ വഴി പെണ്‍കുട്ടി വഴക്കുണ്ടാക്കിയിരുന്നെന്ന് അമ്മ മൊഴി നല്‍കി. ആത്മഹത്യ ചെയ്യുമെന്ന തരത്തില്‍ സുഹൃത്തിന് മൊബൈലില്‍ സന്ദേശം അയച്ചതായി കണ്ടെത്തി. കൂടുതല്‍ വ്യക്തതയ്ക്കായി അടുത്തദിവസം സുഹൃത്തിനെ ചോദ്യം ചെയ്യും. ഇരട്ടയാര്‍ സ്വദേശിനിയായ 17-കാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. 

ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ആദ്യഘട്ടത്തില്‍ കൊലപാതകമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍, വിശദ പരിശോധനയില്‍ പുറത്തുനിന്ന് മറ്റാരും വീട്ടില്‍ എത്തിയിട്ടില്ലെന്നു കണ്ടെത്തി. രണ്ടു വര്‍ഷം മുമ്പാണ് ഈ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

 

Advertisment