Advertisment

തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങള്‍,  മൂന്ന് ദിവസമായി വാടകവീട് അടഞ്ഞുകിടന്ന നിലയില്‍, കാറിനുള്ളില്‍ ചോര ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങള്‍; കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് നിഗമനം

പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോര്‍ജ് പി. സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ എസ്. ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്.

New Update
53355

കുമളി: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായി ജോര്‍ജ് പി. സ്‌കറിയ (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ എസ്. ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്. കാറിനു സമീപത്തുനിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ ചോര ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. 

Advertisment

തമിഴ്‌നാട് കമ്പത്താണ് ഇവരുടെ കാര്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. ജോര്‍ജിനും കുടുംബത്തിനും തുണിക്കച്ചവടമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ കുടുംബസമേതം കാഞ്ഞിരത്തുംമൂട്ടിലാണ് താമസിച്ചിരുന്നത്. തുണിക്കച്ചവടം പൊളിഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങളില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് മീനടം തോട്ടക്കാട്ടെ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

കുമളി-കമ്പം പാതയില്‍ പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് കാര്‍ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് ജോര്‍ജിന്റെയും അഖിലിന്റെയും മൃതദേഹങ്ങള്‍ കിടുന്നിരുന്നത്. മേഴ്‌സിയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലുമായിരുന്നു.

 

Advertisment