Advertisment

ടി.ടി.ഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം; ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ തള്ളിയിട്ടു, പിടിയിലായ യുവാക്കളില്‍നിന്ന് കഞ്ചാവ് പിടികൂടി

കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ് റെയില്‍വേ പോലീസ് പിടികൂടി.

New Update
3535355

കൊച്ചി: ടി.ടി.ഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ടി.ടി.ഇമാരായ യു.പി. സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ് റെയില്‍വേ പോലീസ് പിടികൂടി. ഇവരില്‍നിന്ന് ആര്‍.പി.എഫ്. കഞ്ചാവും പിടിച്ചെടുത്തു. 

Advertisment

ബംഗളുരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം. പുലര്‍ച്ചെ 5.30നാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി.ടി.ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. 

സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടി.ടി.ഇ. മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാന്‍ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും മനോജ് വര്‍മ പറഞ്ഞു.

ഉടന്‍ തന്നെ മറ്റൊരു ടി.ടി.ഇയായ ഷമ്മി രാജിനെ വിവരം അറിയിച്ചു. പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പുറത്തുണ്ടായിരുന്നു ഷമ്മി രാജിനെയും ആക്രമിച്ച ശേഷം പ്രതി ഓടുകയായിരുന്നു. പിന്നീട് യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടിയപ്പോഴാണ് ആക്രമിച്ച യുവാവിനെ ട്രെയിനിന്റെ എ.സി. കോച്ചിലെ ബാത്ത് റൂമില്‍ നിന്ന് പിടികൂടിയത്. ഇവരെ ആര്‍.പി.എഫ്. പരിശോധിച്ചപ്പോഴാണ്

കഞ്ചാവ് പിടിച്ചെടുത്തത്.

Advertisment