പ്രണയബന്ധങ്ങളില്‍ ഞാനെന്നും പരാജയമായിരുന്നു, എല്ലായ്‌പ്പോഴും ഞാന്‍ എത്തിച്ചേര്‍ന്നത് തെറ്റായ പുരുഷന്മാരിലേക്കായിരുന്നു, എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്: മനീഷ കൊയ്‌രാള

"ഞാനും പങ്കാളിയും പരസ്പരം അംഗീകരിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യുന്ന പ്രണയ ബന്ധത്തോടാണ് എനിക്ക് താല്‍പര്യം.."

author-image
ഫിലിം ഡസ്ക്
Updated On
New Update
77577

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നിറഞ്ഞുനിന്ന താരമാണ് മനീഷ. ഒരു കാലത്ത് തിരക്കുള്ള് നായികയായിരുന്നു മനീഷ കൊയ്‌രാള. എന്നാല്‍ വിവാഹത്തോടെ താരം സിനിമ വിട്ടു. പിന്നാലെ ക്യാന്‍സര്‍ രോഗ ബാധിതയാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനീഷ. 

Advertisment

''പ്രണയ ബന്ധങ്ങളില്‍ ഞാനെന്നും പരാജയമായിരുന്നു. എല്ലായിപ്പോഴും ഞാന്‍ എത്തിച്ചേര്‍ന്നത് തെറ്റായ പുരുഷന്മാരിലേക്കായിരുന്നു. 
എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും തെറ്റായ പുരുഷന്മാരോട് മാത്രം പ്രണയം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നതെന്ന് ആലോചിക്കാറുണ്ടായിരുന്നു.

അതോ ഏറ്റവും പ്രശ്നക്കാരനായ മനുഷ്യനോട് ആകര്‍ഷണം തോന്നാന്‍ മാത്രം എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും ചിന്തിച്ചിരുന്നു. അതിനാല്‍ എന്നെ എന്താണോ അലട്ടുന്നത് അതില്‍ പണിയെടുക്കണമെന്ന് ഞാന്‍ മനസിലാക്കി. കഴിഞ്ഞ കുറേക്കാലമായി താന്‍ സിംഗിളാണ്. ഞാന്‍ സന്തുഷ്ടയാണ്. ഒരു പങ്കാളിയെ തേടുന്നില്ല.

ഞാനും പങ്കാളിയും പരസ്പരം അംഗീകരിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യുന്ന പ്രണയ ബന്ധത്തോടാണ് എനിക്ക് താല്‍പര്യം. ജീവിതത്തില്‍ സ്വപ്നങ്ങളുള്ള ആളെ പ്രണയിക്കാനാണ് എനിക്ക് താല്‍പര്യം. വളരാന്‍ എന്തൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടതെന്ന് മനസിലാക്കേണ്ടത് പ്രധാനപ്പെട്ടതാണ്. 

രണ്ടു പേരുടെയും യാത്രകള്‍ക്ക് പിന്തുണ നല്‍കാനും സാധിക്കണം. സ്വന്തമായി സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരാള്‍ക്കൊപ്പമായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം ഞാന്‍ വളരെ പാഷനേറ്റ് ആയൊരു വ്യക്തിയാണ്. ഏകാന്തത അനുഭവിക്കാന്‍ വളരെ ക്രിയാത്മകമായൊരു വഴി ഞാന്‍ കണ്ടെത്തിയിരുന്നു. അവര്‍ പ്രണയാര്‍ദ്രമായി സംസാരിക്കുകയും എന്നെ കാന്റില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടു പോകുകയും ചെയ്യും. അത് സംഭവിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടും. 

പക്ഷെ, എല്ലായ്‌പ്പോഴും റെഡ് ഫ്ളാഗുകളുണ്ടായിരുന്നു. പക്ഷെ ഞാന്‍ മാപ്പ് നല്‍കുകയും മുന്നോട്ട് പോകുകയും ചെയ്യും. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ അനാവശ്യമായ ഒരുപാട് പേരെ ചുറ്റിനും കൂട്ടിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു...''