Advertisment

മൊബൈല്‍ ഫോണില്‍ സംസാരിക്കവെ അരളിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ട് ചവച്ചുതുപ്പി; സൂര്യയുടെ മരണത്തില്‍ വിഷം ഹൃദയത്തെ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
535355

ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്‍-അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ന്‍ മരിച്ചത് അരളിപ്പൂവില്‍നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. 

Advertisment

അരളിപ്പൂവും ഇലയും കടിച്ചെന്നും അല്‍പ്പം വിഴുങ്ങിയിരുന്നെന്നും സൂര്യ അച്ഛന്‍ സുരേന്ദ്രനോടും ഡോക്ടര്‍മാരോടും ചികിത്സയിലിരിക്കെ പറഞ്ഞിരുന്നു. ബി.എസ്.സി. നഴ്‌സിങ് പാസായ സൂര്യയ്ക്കു യു.കെയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെയാണു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുമ്പ് എല്ലാവരെയും ഫോണില്‍ ബന്ധപ്പെട്ട് സൂര്യ യാത്ര പറഞ്ഞിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു പൂച്ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ടൊന്നു

ചവച്ചിരുന്നു. തുപ്പിക്കളയുകയും ചെയ്തു.

ഞായറാഴ്ച്ച ബ്രിട്ടനിലേക്ക് പോകാന്‍ യാത്രപറഞ്ഞിറങ്ങിയ യുവതി നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സൂര്യക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആലപ്പുഴയിലെത്തിയപ്പോള്‍ ഛര്‍ദ്ദിച്ച സൂര്യ ചേര്‍ത്തലയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം യാത്ര തുടര്‍ന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്ഥിതി വഷളായതിനാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുറച്ചു ഭേദമായപ്പോള്‍ രാത്രിതന്നെ വീട്ടിലേക്കു മടങ്ങി. അതിനിടെ വീണ്ടും പ്രശ്നമായി. തുടര്‍ന്ന്, പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു

സൂര്യയുടെ മരണമേല്‍പ്പിച്ച കടുത്ത ആഘാതത്തിലാണു കുടുംബം. ഹരിപ്പാട് ഗവ.എച്ച്്എസ്.എസില്‍ നിന്നു എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ്. ബി.എസ്.സി. നഴ്‌സിങ്ങിനും ഉന്നത വിജയം. വളരെ കഷ്ടപ്പെട്ടാണു പഠിച്ചത്. നിര്‍മാണത്തൊഴിലാളിയായ പിതാവ് സുരേന്ദ്രന്‍ ഹൃദ്രോഗിയാണ്. പള്ളിപ്പാട് പൊയ്യേക്കര ജംക്ഷനില്‍ ചായക്കട നടത്തുകയാണ് അമ്മ അനിത. ബാങ്ക് വായ്പ എടുത്താണു സൂര്യ പഠിച്ചിരുന്നത്. 

 

Advertisment