മാവേലിക്കരയില്‍ 15 വര്‍ഷം മുമ്പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടെന്ന് സംശയം; ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍, സെപ്റ്റിക് ടാങ്ക് കുഴിച്ച് പരിശോധന

15 വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പോലീസിന് ലഭിച്ചിരുന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
6757

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതായി സംശയം. കലയെന്ന വീട്ടമ്മയെയാണ് കൊലപ്പെടുത്തിയതെന്ന് സംശയം. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴി പുറത്തുവന്നതിന് പിന്നാലെ കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

15 വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയതെന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോയെന്ന് സ്ഥിരീകരിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചു. 

കല താമസിച്ചിരുന്ന മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കാണ് തുറന്ന് പരിശോധിക്കുന്നത്. നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍, പഴയ ബാത്ത്റൂം സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്റൂം പൊളിക്കാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാരും സംശയം പറഞ്ഞിരുന്നു.

Advertisment