ഗൂഢാലോചനയില്‍ പങ്കാളി; ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

22-ാം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലാണ് പിടിയിലായത്.

New Update
63653

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസ് ഒരാള്‍ കൂടി പിടിയിലായി. 22-ാം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലാണ് പിടിയിലായത്. ഇതോടെ കേസില്‍ പ്രതികളായ 22 പേരും അറസ്റ്റിലായി. 

Advertisment

എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. പൊള്ളാച്ചിയില്‍ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ഗൂഡാലോചനയില്‍ പങ്കാളിയാണ് ഷെയ്ഖ് അഫ്‌സല്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2022 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍.എസ്.എസ്. ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായ ആലത്തൂര്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റുമായിരുന്ന ബാവ മാസ്റ്ററെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഗൂഡാലോചനയില്‍ പങ്കാളികളായവരായ മുഴുവന്‍ പേരെയും പിടികൂടാനായിരുന്നില്ല.

Advertisment