കോട്ടയം: കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ചു ലഭിക്കുന്ന പരാതികള്‍ ഏറ്റുമാനൂരില്‍ കൂടിവരികയാണെന്ന് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ. അന്‍സല്‍ അബ്ദുല്‍. രണ്ട് മാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി വന്നുകണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുകയാണെന്ന് എസ്.എച്ച്.ഒ. ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ രണ്ടുമാസം മുമ്പ് ചിതറിത്തെറിച്ച ഷൈനിയെയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കല്‍ കോളേജ് ഇന്‍ക്വസ്റ്റ് ടേബിളില്‍ പെറുക്കിവച്ച്ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ മക്കളുടെ മുഖങ്ങള്‍ ഓര്‍മ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്നു വെറുതെ ആഗ്രഹിച്ചു പോയ നിമഷമായിരുന്നു അത്.
യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവമുണ്ടായി. ഒരു അമ്മയും രണ്ടു കുട്ടികളും കാരിത്താസ് ഹോസ്പിറ്റലില്‍. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞുമുഖം മനസില്‍ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും എസ്.എച്ച്.ഒ. കുറിപ്പില്‍ പറയുന്നു.
എസ്.എച്ച്.ഒ. അന്‍സല്‍ അബ്ദുളിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
''ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ 2025, ജനുവരി 1 മുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികള്‍. (കോട്ടയം ജില്ലയില്‍ത്തന്നെ കൂടുതല്‍, അതില്‍ 500 അടുത്ത് കുടുംബ പ്രശ്നങ്ങള്‍). ഇതില്‍ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്ന് പറഞ്ഞു വിലപിക്കുന്നവര്‍.
ഇത്തരത്തില്‍ മദ്യപിച്ചു കുടുംബങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുകള്‍ കുടുംബങ്ങളില്‍ പോയി വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്റ്റേഷനില്‍ വന്നു രാത്രി 8 മണിക്ക് ശേഷം ഒപ്പിടല്‍. ദിവസവും 100 ആളുകള്‍ അടുത്ത് വിവിധ ദിവസങ്ങളില്‍ ഒപ്പിടുന്ന ഒരു സ്റ്റേഷനാണ് ഏറ്റുമാനൂര്‍. ഒപ്പിടാന്‍ വന്നില്ലെങ്കില്‍ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തതെന്ന്. ഒപ്പിടല്‍ നിര്‍ത്തണം എങ്കില്‍ ഭാര്യ പറയണം ചേട്ടന്‍ ഇപ്പോള്‍ കുഴപ്പമില്ല സാര്‍, ഒപ്പിടില്‍ നിര്‍ത്തിക്കോ.
ഇതു പോലെ വളരെ കൃത്യം ആയിട്ടു മേല്‍നോട്ടവും ആത്മാര്‍ത്ഥമായ സേവനവും നടത്തിയാണു ഏറ്റുമാനൂര്‍ പോലീസുകാര്‍ 100 കണക്കിന് ആത്മഹകള്‍ തടഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുമ്പ് ചിതറിത്തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും, മെഡിക്കല്‍ കോളജ് ഇന്‍ക്വസ്റ്റ് ടേബിളില്‍ പെറുക്കി വച്ച് ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ എന്റെസിദ്രുവിന്റെയും അയനയുടയും മുഖങ്ങള്‍ മനസില്‍ മാറി വന്നു.
ഒരു തവണ എങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്നു വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞു ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും 2 കുട്ടികളും കാരിത്താസ് ഹോസ്പിറ്റലില്‍ ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസില്‍ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടയ്ക്കാന്‍ പറ്റാത്ത അവസ്ഥ...''