Advertisment

വി.ഐ.പിയുടെ മകളായിരുന്നെങ്കില്‍ പോലീസ് അന്വേഷണം വൈകിപ്പിക്കുമായിരുന്നോ, കുട്ടി ജീവനോടെയുണ്ടോയെന്ന് പോലും പരിശോധിക്കാന്‍ തയാറായോ, 26 ദിവസം എന്ത് പരിശോധനയാണ് പോലീസ് നടത്തിയത്; പതിനഞ്ചുകാരിയുടെയും യുവാവിന്റെയും മരണത്തില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

New Update
2424333

കാസര്‍കോഡ്: ഒരു വി.ഐ.പിയുടെ മകളായിരുന്നെങ്കില്‍ പോലീസ് അന്വേഷണം ഇത്ര വൈകിപ്പിക്കുമായിരുന്നോയെന്ന് പൈവളിഗെയിലെ പതിനഞ്ചുകാരിയുടെ മരണത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

Advertisment

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിയമത്തിന് മുന്നില്‍ വി.ഐ.പികളും തെരുവില്‍ താമസിക്കുന്നവരും തുല്യരാണ്. കുട്ടി ജീവനോടെയുണ്ടോയെന്ന് പോലും പരിശോധിക്കാന്‍ പോലീസ് തയാറായോയെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ 26 ദിവസം എന്ത് പരിശോധനയാണ് പോലീസ് നടത്തിയെതെന്ന് വ്യക്തമാക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹാജരാകണമെന്നും
കോടതി നിര്‍ദേശിച്ചു.

പൈവളിഗെയില്‍ പതിനഞ്ചുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

 

Advertisment