Advertisment

കരമന അഖില്‍ വധക്കേസിലെ പ്രധാന  പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചില്‍ തുടരുകയാണ്.

New Update
436346

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസിലെ പ്രധാന പ്രതികളായ അഖില്‍ അപ്പു(അഖില്‍)വും വിനീത് രാജും പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചില്‍ തുടരുകയാണ്.

Advertisment

കരമന അഖില്‍ വധക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അപ്പുവിനെ ഇന്ന് പുലര്‍ച്ചെയോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ചു. 

രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പോലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സുമേഷിനായി തെരച്ചില്‍ തുടരുകയാണ്.

ഗൂഢാലോചനയില്‍ പങ്കെടുത്ത വാഹമെത്തിച്ച് നല്‍കിയ, മുഖ്യപ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പന്‍ (അനീഷ്), ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. 

വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 

കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിന് സമീപത്ത് വച്ച്അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. കിരണ്‍ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ല്‍ തിരുവനന്തപുരത്തെ അനന്തു

വധക്കേസിലെ പ്രതികളാണ്. 

ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 19കാരനായ അനന്തുവിനെ സംഘം അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തു വധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്.

Advertisment