ശബ്ദംകേട്ട് ഞാനും ഭാര്യയും 10 വയസുള്ള മകനും വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് ഓടി, ഭാര്യ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു, ഇരുട്ടില്‍ ചെളിയിലൂടെ ഞങ്ങള്‍ നടന്നു, എങ്ങനെയാണ് സുരക്ഷിതമായ സ്ഥലത്ത് എത്തിയതെന്ന് പോലും അറിയില്ല; ആഘാതം മാറാതെ സിജുവും കുടുംബവും

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.  

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
landslide Untitledres

ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ ദുരന്തത്തിന്റെ ഞെട്ടലില്‍നിന്ന് വിട്ടുമാറാതെ കര്‍ഷകനായ സിജു ചാക്കോയും കുടുംബവും. മേ.  ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്ര്‍ക്കാര്‍ വൊക്കേഷണല്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് സിജുവിന്റെ മകന്‍.

Advertisment

''ശബ്ദം കേട്ട് ഞാനും ഭാര്യയും 10 വയസ്സുള്ള മകനും വീട്ടില്‍ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. ഭാര്യ ഒരു സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഇരുട്ടില്‍ ചെളിയിലൂടെ ഞങ്ങള്‍ നടന്നു. ഞങ്ങള്‍ എങ്ങനെയാണ് സുരക്ഷിതമായ സ്ഥലത്ത് എത്തിയതെന്ന് പോലും അറിയില്ല. 

ചെറിയ അരുവി ഒരു വലിയ നദിയായി മാറി എന്റെ വീടിന്റെ മുന്നിലെത്തിയിരിക്കുന്നു. എന്റെ വീടിന്റെ വാതില്‍പ്പടിയില്‍ ഒരു വലിയ മാനിന്റെ ജഡം കണ്ടു. ഉരുള്‍പൊട്ടലിന്റെ ഉറവിടം വനത്തിനുള്ളില്‍ ആയിരിക്കാം. മാന്‍ വെള്ളത്തില്‍ ഒലിച്ചെത്തിയതാകാം. വീടിന് സമീപത്ത് മറ്റൊരു കുടുംബം താമസിച്ചിരുന്നു, അവരുടെ മക്കള്‍ മറ്റെവിടെയോയാണ് പഠിക്കുന്നത്. 

അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഇരുന്നൂറ്റമ്പതോളം ആളുകള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു. എനിക്ക് അവരെ എല്ലാവരെയും അറിയാം. മേപ്പാടിയില്‍ പുതിയ വീട് പണിയുന്ന ഞങ്ങള്‍ തല്‍ക്കാലം ചൂരല്‍മലയിലെ പഴയ വീട്ടിലായിരുന്നു താമസം. 

ഒരു പേടിസ്വപ്നമായി തോന്നുന്നു. ഇങ്ങനെയൊന്ന് ഞങ്ങള്‍ക്ക് സംഭവിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ ചെവിക്കുള്ളില്‍ എന്തോ പ്രശ്നമുള്ളതു പോലെ തോന്നുന്നുണ്ട്, അത് കാതടപ്പിക്കുന്ന ആ ശബ്ദത്തിന്റെ പ്രകമ്പനമാകാം...'' - സിജു പറഞ്ഞു.