ജോയിയുടെ മരണത്തില്‍ റെയില്‍വേക്കെതിരെയും റെയില്‍വേ ശുചീകരണം ഏല്‍പ്പിച്ച കമ്പനിക്കെതിരെയും നടപടിയുണ്ടാകും, ജോയിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റെയില്‍വേയ്ക്കാണ്, റെയില്‍വേക്ക് ഇതുവരെയും സംഭവത്തിന്റെ ഗൗരവം മനസിലായിട്ടില്ല,  അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്: വി. ശിവന്‍കുട്ടി

" നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റില്‍ ചര്‍ച്ചയാകും. റെയില്‍വേയുടെ സഹകരണമുണ്ടാകുന്നില്ല.."

New Update
755

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തില്‍ റെയില്‍വേക്കെതിരെയും റെയില്‍വേ ശുചീകരണം ഏല്‍പ്പിച്ച കമ്പനിക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

Advertisment

ജോയിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റെയില്‍വേയ്ക്കാണ്. നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റില്‍ ചര്‍ച്ചയാകും. റെയില്‍വേയുടെ സഹകരണമുണ്ടാകുന്നില്ല. ഇന്നലെയും ഡി.ആര്‍.എമ്മുമായി സംസാരിച്ചിരുന്നു. ലേബര്‍ കമ്മീഷണര്‍ക്കും നഷ്ടപരിഹാരം സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും. 

റെയില്‍വേ ഇതുവരെ നഷ്ടപരിഹാരത്തെ സംബന്ധിച്ച് സംസാരിച്ചിട്ടില്ല. റെയില്‍വേക്ക് ഇതുവരെയും സംഭവത്തിന്റെ ഗൗരവം മനസിലായിട്ടില്ല. അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്. ജോയി തൊഴിലെടുത്ത് തൊഴില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ്. 

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് തൊഴിലെടുത്തിരുന്നത്. ഇത് അടക്കം സൂചിപ്പിച്ച് ലേബര്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ തകര്‍ക്കാന്‍ ചില വ്യക്തികള്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.