/sathyam/media/media_files/OBeLb16fr2heiHSmMG2I.jpg)
ആലപ്പുഴ: മദ്യലഹരിയില്‍ ആലപ്പുഴയിലെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ കെ.എഫ്. ജോസഫിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
കോട്ടയം എസ്.പിയാണ് ജോസഫിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച മകന് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്റെ മനോവിഷമത്തിലാണ് ഹോട്ടൽ ആക്രമിച്ചതെന്നും മദ്യപിച്ചതോടെ മനോനില തെറ്റിയെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ആലപ്പുഴ കളര്‍കോട്ടെ അഹ്‌ലാന് ഹോട്ടലില്‍ വടിവാളുമായെത്തി കെ.എഫ്. ജോസഫ് അക്രമം അഴിച്ചുവിട്ടത്.
ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ ജോലി കഴിഞ്ഞ് ആലപ്പുഴയിലെ ബാറിലെത്തി മദ്യപിച്ച ശേഷമാണ് ഇയാള്‍ ഹോട്ടലിലെത്തിയത്. ജീവനക്കാരെ ആക്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
രാവിലെ ഫോറൻസിക് വിദഗ്ധര്‍ ഉൾപ്പെടെയുള്ളവര്‍ ഹോട്ടലിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഉച്ചയോടെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് ജോസഫിന്റെ വിരലടയാളം ശേഖരിച്ചു. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയും നടത്തി.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us