Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്, ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ല, ഇടതുപക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല, പിശകുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകും: ഇ.പി. ജയരാജന്‍

"തെരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ബി.ജെ.പിക്ക് ചില മണ്ഡലങ്ങളില്‍ വോട്ട് കൂടിയത് പരിശോധിക്കുന്നു.."

New Update
3636363

തിരുവനന്തപുരം: എല്‍.ഡി.എഫിന് നേട്ടമുണ്ടായില്ല. പക്ഷെ, ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശകുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടു പോകുമെന്ന്  ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

Advertisment

ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ശക്തമായി എതിര്‍ക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കില്‍ ഫലം ഇങ്ങനെ ആകുമായിരുന്നോ. അതൊന്നും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്. തെരഞ്ഞെടുപ്പില്‍ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ബി.ജെ.പിക്ക് ചില മണ്ഡലങ്ങളില്‍ വോട്ട് കൂടിയത് പരിശോധിക്കുന്നു.

തോല്‍വി താത്കാലിക പ്രതിഭാസം മാത്രമാണ്. കേരളാ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി കൂടിയാലോചിച്ച് പൊതുവായ തീരുമാനം ഐക്യകണ്‌ഠേന എടുക്കും. മന്ത്രിസഭ പുനഃസംഘടന വലിയ പ്രശ്‌നമേയല്ല. പുതിയൊരു മന്ത്രി വരുമെന്നും അദ്ദേഹം പറഞ്ഞു. 

 

Advertisment