മാവേലിക്കര: വാഗ്ദാനം പാലിക്കാനല്ല മറിച്ച് മോഹിപ്പിക്കാനാണെന്ന് തെളിയിച്ച സർക്കാരാണ് പിണാറായി വിജയൻ്റെ സർക്കാരെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ.
തെരഞ്ഞെടു കാലയളവിൽ റബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവിലയിക്കുമെന്നു പറഞ്ഞ് കർഷക ജനതയെ മോഹിപ്പിച്ച് അവരുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന സർക്കാരാണ് ഇടതു സർക്കാർ. പക്ഷേ അധികാരത്തിൽ വന്നിട്ട് നാലര വർഷമായിട്ടും ആ വാഗ്ദാനം പാലിക്കുവാൻ തയ്യാറാകാതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ് ഇടതു സർക്കാർ.
ഈ വഞ്ചന കർഷസമൂഹംവെച്ചുപൊറുപ്പിക്കില്ല. മണ്ണി പണിയെടുക്കുന്ന കർഷക സമൂഹം ഈ വഞ്ചനക്കെതിരെ സമരവുമായി നിരത്തിലിറങ്ങിയാൽ അതിനുത്തരവാദി ഈ ഗവൺമെൻ്റ് മാത്രമായിരിക്കുമെന്നും കുറ്റിശ്ശേരിൽ പറഞ്ഞു.
ഈ വഞ്ചനാപരമായ വാഗ്ദാനം കർഷക മനസിൽ ഇടംപിടിക്കത്തക്ക രീതിയിൽ തെരഞ്ഞെടുപ്പുകാലത്ത് നിലപാടെടുത്തു പ്രവർത്തിക്കുകയും വഞ്ചനാപരമായ വാഗ്ദാനലംഘനത്തിന് ഇപ്പോഴും കുടപിടിക്കുന്ന ജോസ് കെ മാണിയും കൂട്ടരും കർഷകരോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.