/sathyam/media/media_files/2026/01/13/aisha-mercy-2026-01-13-15-16-56.jpg)
കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റി വർഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മെഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് ഐഷ പോറ്റിയുടെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.
പാർട്ടി ദീർഘകാലമായി ഐഷ പോറ്റിക്ക് വിവിധ അംഗീകാരങ്ങളും പദവികളും നൽകിയിട്ടുണ്ടെന്നും, ഇത്തരത്തിൽ പെട്ടെന്ന് തീരുമാനമെടുത്ത് മാറുന്നത് ന്യായമല്ലെന്നും മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മൂന്ന് തവണ എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിള അസോസിയേഷന്‍റെ എക്സിക്യുട്ടീവ് എന്നിങ്ങനെ സംഘടനാ തലത്തിലും ബഹുജന സംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങൾ നൽകിയതാണ് കൊല്ലത്തെ പാർട്ടിയും സംസ്ഥാന നേതൃത്വവും.
ഇടതുപക്ഷ സർക്കാരിന് എതിരായ നീക്കങ്ങൾ തൊഴിലാളികളോടും കർഷകരോടും നാടിനോടുമുള്ള വഞ്ചനയാണെന്നും, അതിനെ നേരിടാനുള്ള ശക്തി ജില്ലയിൽ പാർട്ടിക്കുണ്ടെന്നും അവർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us