മയക്കുമരുന്ന് ലഹരില്‍ ക്രൂര കൊലപാതകങ്ങള്‍ പതിവാകുമ്പോള്‍ ആലപ്പുഴയിലിതാ കഞ്ചാവ് കേസില്‍ പിടിയിലായ വിഐപി പുത്രനെ കുറ്റമുക്തനാക്കാനും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കാനും നീക്കം. മറ്റൊരു പ്രമുഖ നേതാവിന്‍റെ മകന്‍ കഞ്ചാവ് കേസില്‍പ്പെട്ടപ്പോള്‍ അദ്ദേഹം കാണിച്ച മാതൃക വിഐപികള്‍ കണ്ടുപഠിക്കേണ്ടത്. യു പ്രതിഭ എംഎല്‍എയുടെ മകന് സര്‍ക്കാര്‍ 'കനിവ്'

സമ്മർദ്ദത്തിന് വഴങ്ങി എം.എൽ.എയുടെ മകനോട് കനിവ് കാട്ടിയ എക്സൈസ് വകുപ്പ് സത്യസന്ധമായ ജോലിചെയ്ത സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനെ ബലികൊടുത്തുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

New Update
u prathibha vishnupuram chandrasekharan
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: മയക്കുമരുന്നിന്‍റെ കെടുതിയില്‍ ഒരു ചെറുപ്പക്കാരന്‍ അമ്മയും വല്യമ്മയും അനുജനും കാമുകിയും ഉള്‍പ്പെടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കൊന്നൊടുക്കിയതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇത് നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ പക്ഷത്തു നിന്നും കഞ്ചാവ് കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ നീക്കം.

Advertisment

മാത്രമല്ല, നിയമസഭാംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവുമായ യു.പ്രതിഭയുടെ മകനെ കഞ്ചാവ്‌ കേസിൽ നിന്നും ഒഴിവാക്കാനും നീക്കം തുടങ്ങി.

എം.എൽ.എയുടെ മകൻ കഞ്ചാവ് വലിച്ചതിന് തെളിവില്ലെന്ന പുതിയ കണ്ടുപിടിത്തത്തിൻെറ ചുവടുപിടിച്ചാണ് യു.പ്രതിഭ എം.എൽ.എയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കുന്നത്. 

ഇതോടെ വാദി പ്രതിയായ അവസ്ഥയിലാണ് എക്സൈസ്. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്നാണ് എക്സൈസ് വകുപ്പിൻെറതന്നെ പുതിയ കണ്ടെത്തൽ.


എം.എൽ.എ യു. പ്രതിഭയുടെ മകൻ കനിവിനെ കേസിൽ നിന്ന് ഒഴിവാക്കുമ്പോൾതന്നെ, അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് കുട്ടനാട് എക്സൈസ് ഇൻസ്‌പെക്ടർ ജയരാജിന് എതിരെ വൈകാതെ നടപടി എടുക്കാനാണ് നീക്കം.


kaniv

ലഹരി ഉപയോഗത്തിന് പിടികൂടിയവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥനിൽ ആരോപിക്കപ്പെടുന്ന വീഴ്ച. 

സമ്മർദ്ദത്തിന് വഴങ്ങി എം.എൽ.എയുടെ മകനോട് കനിവ് കാട്ടിയ എക്സൈസ് വകുപ്പ് സത്യസന്ധമായ ജോലിചെയ്ത സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനെ ബലികൊടുത്തുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് എങ്ങനെ നീതിയുക്തമായും നിർഭയമായും ഇടപെടാനാകും എന്നതാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഉന്നയിക്കുന്ന ചോദ്യം. ഇത് സംസ്ഥാനത്ത് ലഹരിവേട്ടയുടെ വേഗം കുറയ്ക്കും.


എം.എൽ.എയുടെ മകൻ അടക്കം 9 പേരെയാണ് കുറഞ്ഞ അളവിലുളള കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനുളള പപ്പായ തണ്ടും കുപ്പിയുമായി തകഴി വിരിപ്പാലയിൽയിൽ നിന്ന് പിടികൂടിയത്.


അപ്പോൾ തന്നെ കേസ് ഒതുക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ വഴങ്ങാത്തത് കൊണ്ടാണ് യു.പ്രതിഭ എം.എൽ.എയുടെ മകൻ ഉൾപ്പെടെ ഉളളവർക്ക് എതിരെ കേസ് എടുത്തത്.

prathibha

മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് യു.പ്രതിഭ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ കേസുമായി മുന്നോട്ട് പോയി. ഇതിനുളള ശിക്ഷയാണ്, ഇപ്പോൾ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെതിരായ നടപടി.


യു.പ്രതിഭ മുഖ്യമന്ത്രിക്കും എക്സൈസ്  മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എൽ.എയുടെ മകനെ കേസിൽ നിന്ന് ഒഴിവാക്കാൻ നടപടി തുടങ്ങിയത്.


മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ എക്സൈസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു.

അപ്പോൾ തന്നെ കേസ് കീഴ്മേൽ മറിയാൻ പോകുന്നുവെന്ന് സൂചനയുണ്ടായിരുന്നു. 2024 ഡിസംബർ 28നാണ് തകഴി വിരിപ്പാലയിൽ വെച്ചു യു.പ്രതിഭയുടെ മകൻ ഉൾപ്പടെയുള്ള 9 പേരങ്ങുന്ന സംഘത്തെ എക്സൈസ് പിടികൂടുന്നത്. സാധാരണ പരിശോധനക്കിടയിലാണ് എക്സൈസ് അവിടേക്കെത്തിയത്.


90 ഗ്രാം കഞ്ചാവ് പിടികൂടിയെന്നായിരുന്നു എകസൈസ് സംഘം ആദ്യം മാധ്യമങ്ങൾക്ക് നൽകിയ വിവരം. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ 3 ഗ്രാം കഞ്ചാവ്  പിടികൂടിയതെന്നാണ് രേഖപ്പെടുത്തിയത്.


പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവ് കുറച്ചു കാണിച്ച് പ്രതികളെ രക്ഷിക്കുന്ന സംഭവങ്ങള്‍ വകുപ്പില്‍ പതിവാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതുതന്നെ.

യു.പ്രതിഭയുടെ മകൻ ഉൾപ്പെടെ കഞ്ചാവ് ഉപയോഗിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട്  എഫ്ൽ. ഐആറില്‍ തിരുത്തലുണ്ടായി.

യു.പ്രതിഭയുടെ പരാതിയിൽ അന്വേഷണം നടത്തിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറാണ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയത്.


നടപടി ക്രമങ്ങൾ പാലിച്ചില്ല എന്നതാണ് അന്വേഷണ റിപോർട്ടിൽ പറയുന്നത്. ഇതാണ് എം.എൽ.എയുടെ മകന് രക്ഷയായും അന്വേഷണ ഉദ്യോഗസ്ഥന് കുരുക്കായും മാറിയത്.


vishnupuram chandrasekharan

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എന്‍ ഡി എ സംസ്ഥാന അസിസ്റ്റന്‍റ് കണ്‍വീനര്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ മകനെ ലഹരിമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. ഈ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത് പിതാവായ ചന്ദ്രശേഖരന്‍ തന്നെ ആയിരുന്നു. 

തന്‍റെ മകനും ലഹരിയില്‍ അകപ്പെട്ടു.., ഒടുവില്‍ എന്‍റെ കുടുംബത്തിലും അത് സംഭവിച്ചു .. എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. അല്ലാതെ മകനെ രക്ഷിക്കാനോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനോ അദ്ദേഹം ശ്രമിച്ചതുമില്ല. 

പകരം ലഹരിവ്യാപനത്തിനെതിരെ ഒരു ബോധവത്കരണവും വഴി തെറ്റുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു സന്ദേശവും കൂടിയായി അത് മാറി.

Advertisment