കോൺഗ്രസ് നേതൃമാറ്റം. ആന്റോ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി. പിന്നിൽ സുധാകരപക്ഷമെന്ന് വിലയിരുത്തൽ. പ്രതിപക്ഷനേതാവിനും വിമർശനം. നേതൃമാറ്റ വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നതിൽ കടുത്ത അമർഷത്തിൽ എഐസിസി നേതൃത്വം

സംസ്ഥാനത്തെ പ്രമുഖനായ സാമുദായിക നേതാവ് ഇതിൽ കക്ഷി ചേർന്നതോടെ നേതൃമാറ്റ ചർച്ചകളിൽ വലിയ രാഷ്ട്രീയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
anto antony vellappally nadesan k sudhakaran
Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: കോൺഗ്രസ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു നിൽക്കേ കെ.സുധാകരന് വേണ്ടി എസ്.എൻ. ഡി.പി ജനറൽ സെ്രകട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തിറങ്ങി. സുധാകരൻ കരുത്തനാണെന്നും ഇപ്പോൾ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റേണ്ടതില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Advertisment

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരികളിലൊന്നായ ആന്റോ ആന്റണിയെ അതിരൂക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. ആരും അറിയാത്ത ഒരാളാണ് ആന്റോ ആന്റണിയെന്നും എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിച്ചതു കൊണ്ടാണ് ആന്റോ ആന്റണി ജയിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.


സഹകരണസംഘത്തിലൽ തട്ടിപ്പ് നടത്തിയ ആളാണ് ആന്റോയെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ പ്രമുഖനായ സാമുദായിക നേതാവ് ഇതിൽ കക്ഷി ചേർന്നതോടെ നേതൃമാറ്റ ചർച്ചകളിൽ വലിയ രാഷ്ട്രീയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

anto antony

എന്നാൽ നേതൃമാറ്റ ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴച്ച സുധാകരപക്ഷത്തിന്റെ നടപടിയിൽ എ.ഐ.സി.സി നേതൃത്വത്തിന് കടുത്ത അമർഷമാണുള്ളത്. ഇത് വരെ പാർട്ടി നേതാക്കളിൽ ഒതുങ്ങി നിന്ന ചർച്ചയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറസ്യമായി അഭിപ്രായം രേഖപ്പെടുത്താനുള്ള സാഹചര്യവും ഹൈക്കമാന്റ് പരിശോധിക്കുകയാണ്.


സുധാകരപക്ഷത്തെ പ്രമുഖനായ നേതാവാണ് ഇതിന് പിന്നിലെന്നും പാർട്ടിക്കുള്ളിൽ ചിലർ പറയുന്നു. കഴിഞ്ഞ ദിവസമാണ് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക വിഷയത്തിൽ എഡിറ്റോറിയൽ എഴുതിയത്. ഇതിന് പുറമേയാണ് വെള്ളാപ്പള്ളി നടേശൻ പരസ്യവിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്.


ആന്റോ ആന്റണിക്ക് പുറമേ പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും വെള്ളാപ്പള്ളി വിമർശിച്ചിട്ടുണ്ട്. തന്നെ മാറ്റാനുള്ള നീഏക്കത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള നേതാവാണെന്ന സുധാകരന്റെ പ്രസ്താവനയെ വ്യാഖ്യാനിച്ചാണ് സതീശനെയും അദ്ദേഹം വിമർശിച്ചത്. സുധാകരനുമായി എപ്പോഴും വിഷയമുണ്ടാക്കുന്നത് സതീശനാണെന്നും അദ്ദേഹമാകാം ഇതിന്റെ പിന്നിലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

vd satheesan

സുധാകരനൊപ്പമുള്ള കെ.പി.സി.സി ഉന്നതൻ ഇടപെട്ടാണ് വെള്ളാപ്പള്ളി നടേശനെ കൊണ്ട് അഭിപ്രായരപകടനം നടത്തിച്ചതെന്നാണ് എ.ഐ.സി.സി നേതൃത്വം വിലയിരുത്തുന്നത്. കോൺഗ്രസ് നേതൃമാറ്റം അട്ടിമറിച്ച് പാർട്ടിയെ അടുത്ത തിരഞ്ഞെടുപ്പിലും തോൽപ്പിക്കാനുള്ള നടപടിയാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും പാർട്ടിക്കുള്ളിൽ നിന്നു തന്നെ പരക്കെ വിമർശനമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നേതൃമാറ്റം സംബന്ധിച്ച് കടുത്ത വിമർശനമുന്നയിച്ചിരുന്നു. വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്നും നേതൃമാറ്റമുണ്ടെങ്കിൽ വേഗത്തിൽ നടത്തണമെന്നുമാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.