ലോക്കപ്പ് പീഡനം - സ്വർണ്ണവ്യാപാര സംഘടന നൽകിയ പരാതിയിൽ അന്വേഷണ റിപ്പാർട്ട് ഡിജിപിക്ക് സമർപ്പിച്ചു

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പോലീസ് ചീഫിന് നൽകിയ പരാതിയിന്മേൾ ക്രൈംബ്രാഞ്ച് രാധാകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്.  

author-image
കെ. നാസര്‍
Updated On
New Update
k nasar

ആലപ്പുഴ : മോഷണ മുതൽ വാങ്ങിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച മണ്ണഞ്ചേരി പൊന്നാട് പണിക്കപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പോലീസ് ചീഫിന് നൽകിയ പരാതിയിന്മേൾ ക്രൈംബ്രാഞ്ച് രാധാകൃഷ്ണൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്.  


അന്വേഷണം പൂർത്തിയായതോടെ റിപ്പോർട്ട് സംസ്ഥാന പോലീസ് ചീഫിന് കൈമാറിയതായി ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് സൂപ്രണ്ട് അറിയിച്ചു. 


ഫെബ്രുവരി 6 ന് പോലീസ് കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണൻ 7 ന് തെളിവെടുപ്പിനായി മുഹമ്മയിലെ രാജി ജുവലറിയിൽ വെച്ച് ക്രൂര മർദ്ദനത്തിന് വിധേയനാവുന്നത്. 

മർദ്ദനത്തിനു പിന്നാലെയാണ് സ്വർണ്ണ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സയനയിഡ് ലായനി രാധാകൃഷ്ണൻ കഴിച്ച് ആത്മഹത്യചെയ്ത്.


എന്നാൽ രാധാകൃഷ്ണൻ മരണപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെ സംഭവിച്ചതാണ് ശരീരത്തിലെ മുറിവുകളും ചതവുകളെുമെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. 


മോഷണ മുതൽ കണ്ടെത്തുന്നതിനായി പോലീസ് മാനദണ്ഡങ്ങൾ പാലിച്ചില്ലന്ന് ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖാന്തിരം ബോധിപ്പിച്ചിരുന്നു. 

ക്രൈം ബാഞ്ച് റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ആവശ്യപ്പെട്ടു