ആലപ്പുഴയിൽ നാലാം ക്ലാസുകാരിക്ക് രണ്ടാനമ്മയിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്നത് കൊടിയ പീഡനം. മർദ്ദന വിവരം പുറത്തുവന്നതിനു പിന്നാലെ കുട്ടിയുടെ അച്ഛനെതിരെയും രണ്ടാനമ്മയ്ക്കെതിരെയും കേസെടുത്ത് പൊലീസ്

കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കിൽ നിന്നും രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു. 

New Update
texas-parents-jailed-leaving-children-under-12-home-alone

ആലപ്പുഴ: ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മയുടെ ക്രൂരത. രണ്ടാനമ്മയുടെ മർദ്ദനത്തിൽ വിദ്യാർഥിയുടെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. 

Advertisment

സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദ്ദിച്ച വിവരങ്ങൾ പുറത്തുവരുന്നത്.


ഉടൻ തന്നെ സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ബാലാവകാശ കമീഷൻ വന്ന് കുട്ടിയുടെ മൊഴിയെടുത്തു.


കുട്ടിയുടെ അടുത്ത് നിന്ന് കണ്ടെത്തിയ നോട്ട്ബുക്കിൽ നിന്നും രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതകളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു. 

ഒരിക്കൽ പ്ലേറ്റ് മറന്നു വെച്ചപ്പോൾ തന്നെ മർദ്ദിച്ചതായും കുട്ടിയുടെ നോട്ട്ബുക്കിൽ പറയുന്നു. രണ്ടാനമ്മയെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

Advertisment