New Update
/sathyam/media/media_files/2025/08/26/nehru-trophy-boatrace-2-2025-08-26-19-07-42.jpg)
ആലപ്പുഴ: 30ന് നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
Advertisment
- സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക്ക് ക്രമീകരണങ്ങൾക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്‌ടറുകളായി തിരിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 16 ഡി.വൈ.എസ്.എസ്.പി. 40 ഇൻസ്പെക്‌ടർ, 360 എസ്.ഐ എന്നിവരുൾപ്പടെ 1500 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
- കരയിലേതെന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി 50 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിക്കും.
- വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി നഗരവും, പുന്നമട ഭാഗവും പൂർണ്ണമായും സിസിടിവി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.
- വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം. പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി കൂടുതൽ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും.
- നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴച്ചിൽക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ ക്യാമറകൾ ഏർപ്പെടുത്തിയിട്ടുള്ളതും ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
- മത്സര സമയം കായലിൽ ചാടി മത്സരം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
- പണം മുടക്കി പാസ്സ് എടുത്ത് പവലിയനിലേക്ക് ആളുകൾ എത്തുന്ന സമയം അവർക്ക് കൃത്യമായി സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം എല്ലാ വർഷവും ഉണ്ടാകുന്നതിനാൽ ആയത് ഒഴിവാക്കുന്നതിനായി പാസ്സുള്ളവരെ മാത്രം പരി ശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയിന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
- പവലിയനുകളിൽ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിന് 29 വെള്ളിയാഴ്ച രാത്രി മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. 30ന് രാവിലെ 6 മണി മുതൽ പാസില്ലാത്ത ആരെയും പവലിയൻ ഭാഗത്തേക്ക് കടത്തി വിടുന്നതല്ല.
- പാസില്ലാത്തവർക്ക് പവലിയനിലേക്കുള്ള പ്രവേശനം കർശനമായി നിഷേധിക്കുന്നതാണ്. ആയതിനാൽ തന്നെ പാസുമായി പവലിയനിൽ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസ്സില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- 30 -ാം തീയതി രാവിലെ 8 മണിക്ക് ശേഷം ഒഫിഷ്യൽസ് അല്ലാത്ത ബോട്ടുകളും, സ്‌പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സരട്രാക്കിൽ പ്രവേശിക്കാൻ പാടില്ലാത്തതും അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും, പോലീസ് ആക്ട് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതും, അത്തരം ജലയാനങ്ങളുടെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷക്കാലാവധിക്ക് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നതുമായിരിക്കും.
- കനാലിലോ റേസ് ട്രാക്കിലോ ആരും തന്നെ നീന്തുവാനും, മത്സര വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കാൻ പാടില്ലാത്തതാണ്.
- അനൗൺസ്മെന്റ്/പരസ്യബോട്ടുകൾ രാവിലെ 8 മണിക്ക് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കുവാൻ പാടില്ലാത്തതും, മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതുമാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നതുമായിരിക്കും.
- 30 ന് രാവിലെ 10 മണിക്ക് ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമടക്കായലി ലേക്കും തിരിച്ചും ഒരു ബോട്ടും സർവ്വീസ് നടത്തുവാൻ അനുവദിക്കുന്നതല്ല.
- വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10 മണിക്ക് മുൻപ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളം കളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയുവാൻ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
- വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്‌ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
- പരസ്യമായി മദ്യക്കുപ്പികൾ കൊണ്ട് നടക്കുന്നവരെയും, പരസ്യ മദ്യപാനം നടത്തുന്നവരെയും, ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
- 30ന് രാവിലെ 6 മണിമുതൽ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും, ഉടമയിൽ നിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.
- 30ന് രാവിലെ 7.00 മണിമുതൽ വൈകി 7.00 മണിവരെ പോലീസ് കൺട്രോൾ റൂം ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹനഗതാഗതം അനുവദിക്കുന്നതല്ല.
- നെഹ്‌റു ട്രോഫി വള്ളം കളി കാണാൻ ആലപ്പുഴ തണ്ണീർ മുക്കം റോഡിലൂടെ വടക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും, എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങളും കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവെന്റ് സ്ക്വയർ വഴി ആലപ്പുഴ ബീച്ച്, പോലീസ് പരേഡ് ഗ്രൌണ്ട്, കനാൽ ബങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
- തെക്ക് നിന്നും വരുന്ന വാഹനങ്ങൾ എസ്.ഡി കോളേജ് ഗ്രൌണ്ട്, ചിൻമയ സ്ക്കൂൾ ഗ്രൌണ്ട്, ചുടുകാട് പമ്പ് ഹൌസ്, റ്റി.ഡി സ്ക്കൂൾ ഗ്രൌണ്ട് എന്നിവടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
- ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ തിരുവാമ്പാടി സ്ക്കൂൾ ഗ്രൌണ്ട്, കാർമൽ സ്ക്കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്.
- നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് 30.08.2025 തീയതി രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം. ഉണ്ടായിരിക്കുന്നതാണ്. ജില്ലാക്കോടതിപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ കൂടി നടക്കുന്നതിനാൽ 30.08.2025 രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ കെഎസ്ആര്‍ടിസി ഓർഡിനറി ബസ്സുകളും, ആലപ്പുഴ സ്റ്റാന്റിൽ യാത്ര അവസാനിപ്പിക്കുന്ന ബസ്സുകളും ഒഴികെയുള്ള ബസ്സുകൾ ബൈപാസ്സിലൂടെ മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ. കളർകോട്, കൊമ്മാടി എന്നീ ഫീഡർ സ്റ്റേഷനുകളിൽ നിന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേയ്ക്ക് ഓർഡിനറി ബസ് സർവ്വീസ് ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികാരികൾ അറിയിച്ചിട്ടുളളതാണ്. പൊതുജനങ്ങൾ പ്രസ്തുത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം ഫീഡർ സ്റ്റേഷനുകളിൽ നിന്നുമുളള കെഎസ്ആര്‍ടിസി ബസ് സൌകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
- വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനിൽ നിന്നും തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏർപ്പാട് ചെയ്തിട്ടുള്ളതാണ്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങൾ തിക്കും തിരക്കും ഒഴിവാക്കേണ്ടതാണ്.
- വള്ളംകളിയുടെ തലേദിവസം മുതൽ വാഹനഗതാഗതവും പാർക്കിംഗും നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.
- ഡ്രോൺ റൂൾ 2021 പ്രകാരം നെഹ്റുട്രോഫി ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം ടെംപററി റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഡ്രോൺ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നവരുടെ ഡ്രോൺ/ഹെലി ക്യാമറ പിടിച്ചെടുത്ത് നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
- കേരള പോലീസ് ആക്‌ട് 2011 വകുപ്പ് 76 പ്രകാരം, 30.08.2025 തീയതി രാവിലെ 6 മണി മുതൽ ജലമേള അവസാനിക്കുന്നത് വരെ മത്സര/ഔദ്യോഗിക ജലയാനങ്ങൾ അല്ലാതെ ഇതര ജലയാന ങ്ങളോ ഈ പൊതുജനങ്ങളോ, കായലിലെ റേസ്ട്രാക്കിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ആയതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതാണ്.