ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. ബി.ജെ.പിയുടെ വോട്ട്ഷെയർ 30ഉം 40ഉം ശതമാനമായി ഉയരാൻ ഇനി അധികകാലം വേണ്ട. ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

New Update
1000425879

തിരുവനന്തപുരം: ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി' എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

Advertisment

ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അമിത് ഷാ അഭിസംബോധന ചെയ്തു.

ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡിഎഫും യുഡിഎഫും തമ്മിൽ 'മാച്ച് ഫിക്സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.

കോർ കമ്മിറ്റി യോഗങ്ങളിലും ബിജെ പി - എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.

Advertisment