തലശേരിയിൽ വീണ്ടും എ.എൻ ഷംസീർ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥി; തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പരീക്ഷണങ്ങളിൽ നിന്ന് പിന്മാറി സിപിഎം. പി. ശശിയുടെ പേര് ഉയർന്നെങ്കിലും നേതൃത്വ ധാരണ ഷംസീറിന് അനുകൂലം. വിവാദങ്ങളും ഭരണവിരുദ്ധ വികാരവും ഇപ്പോഴും വെല്ലുവിളി - EXCLUSIVE

New Update
an shamseer

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിന്റെ രാഷ്ട്രീയ ഹൃദയമായ തലശേരിയിൽ നിന്ന് എ.എൻ. ഷംസീർ തന്നെ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും.

Advertisment

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി അടക്കമുളള നേതാക്കളുടെ പേരുകൾ തലശേരിയിൽ ഉയർന്നുവന്നിരുന്നുവെങ്കിലും പുതിയ സാഹചര്യത്തിൽ ഷംസീർ തന്നെ തുടരട്ടെ എന്നാണ് നേതൃത്വത്തിലെ ധാരണ.


തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയാണ് തലശേരിയിൽ പുതിയ പരീക്ഷണം നടത്താനുളള നീക്കത്തിൽ നിന്ന് സിപിഎമ്മിനെ പിന്തിരിപ്പിച്ചത്.


പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ പരീക്ഷണങ്ങൾക്ക് മുതിർന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.

p sasi Untitleddow

പ്രാദേശിക കേബിൾ ചാനലുകൾക്ക് പഴയ രാഷ്ട്രീയ ചരിത്രം പറഞ്ഞ് വിശദമായ അഭിമുഖം നൽകി പി.ശശി തിരഞ്ഞെടുപ്പിന് തയാറെടുത്തിരുന്നു

.അഭിമുഖത്തിൻെറ ഭാഗങ്ങൾ റീൽസും ഷോട്സുമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചും തുടങ്ങിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം എമ്പാടുമേറ്റ തിരിച്ചടി പി.ശശിയുടെ നീക്കത്തിൻെറ മുനയൊടിച്ചു കളഞ്ഞു.


ഇനി മുഖ്യമന്ത്രി സവിശേഷ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രമേ പി.ശശിക്ക് തലശേരി സീറ്റ് ലഭിക്കാൻ സാധ്യതയുളളു.


കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഷംസീറിന് മണ്ഡലത്തിലുള്ള സ്വാധീനവും സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തന മികവും മുൻനിർത്തിയാണ് സി.പി.എം ഇത്തവണയും അദ്ദേഹത്തിന് നറുക്കിടുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തലശേരിയിൽ നടന്ന പശ്ചാത്തല വികസന പ്രവർത്തനങ്ങൾ ഷംസീറിന് വലിയ മുതൽക്കൂട്ടാണ്. തലശേരി പൈതൃക പദ്ധതി, സ്കൂളുകളുടെയും റോഡുകളുടെയും നവീകരണം എന്നിവ വോട്ടർമാർക്കിടയിൽ മികച്ച പ്രതിച്ഛായ നൽകുന്നുണ്ട്.

an shamseer-3

സംസ്ഥാനത്തെ ഉയർന്ന ഭരണഘടനാ പദവികളിലൊന്ന് വഹിക്കുന്ന വ്യക്തി എന്ന നിലയിൽ മണ്ഡലത്തിന് ലഭിച്ച പ്രാധാന്യം വോട്ടർമാരെ സ്വാധീനിക്കും.


സഭയ്ക്കുള്ളിലെ അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടലുകൾ രാഷ്ട്രീയത്തിനതീതമായി സ്വീകാര്യത നൽകിയിട്ടുണ്ട്. സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്നാണ് തലശേരി.


താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനം ഷംസീറിൻെറ വിജയമുറപ്പിക്കാൻ സഹായിക്കും. മണ്ഡലത്തിലെ നിർണ്ണായകമായ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ ഷംസീർ മുൻപും വിജയിച്ചിട്ടുണ്ട്.

വർഗീയ വിരുദ്ധ നിലപാടുകളിലെ അദ്ദേഹത്തിന്റെ കണിശത ഈ വോട്ടുകൾ ഉറപ്പിക്കാൻ സഹായിക്കും.എന്നാൽ ചില പ്രസ്താവനകളും വിവാദങ്ങളും ഉണ്ടാക്കിയ വിവാദങ്ങൾ ഷംസീറിൻെറ പ്രതികൂല ഘടകങ്ങളാണ്.

'മിത്ത്'  വിവാദം ഉൾപ്പെടെ ഷംസീർ മുൻപ് നടത്തിയ ചില പ്രസംഗങ്ങൾ ഹിന്ദു വോട്ടുകൾക്കിടയിൽ ചർച്ചയായിരുന്നു. ഇത് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത് വെല്ലുവിളിയായേക്കാം.


സംസ്ഥാന സർക്കാരിനെതിരെയുള്ള പൊതുവായ ഭരണവിരുദ്ധ വികാരം തലശേരി മണ്ഡലത്തിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.


വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിൽ വില്ലനായേക്കാം. തുടർച്ചയായ മൂന്നാം തവണ മത്സരിക്കുമ്പോൾ വോട്ടർമാർക്കിടയിൽ ഉണ്ടാകാനിടയുള്ള 'ആന്റി-ഇൻകംബൻസി'  തടയുക എന്നത് ഷംസീറിന് വെല്ലുവിളിയാണ്.

CM congrats AN Shamseer: 'ഷംസീറിന് പ്രായത്തെ കടന്നു നില്‍ക്കുന്ന പക്വത';  അഭിനന്ദിച്ച് മുഖ്യമന്ത്രി - CM Pinarayi Vijayan congrats new assembly  speaker AN Shamseer - Malayalam News

പുതിയ മുഖങ്ങൾ വേണമെന്ന ആവശ്യം യുവ വോട്ടർമാർക്കിടയിൽ ഉയർന്നേക്കാം. ഇത്തവണ ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം.

സി.ഒ.ടി നസീർ ഉൾപ്പെടെയുള്ള ഘടകങ്ങൾ വോട്ട് വിഹിതത്തിൽ ഉണ്ടാക്കാവുന്ന വിള്ളലുകളും ശ്രദ്ധേയമാണ്.


തലശേരിയുടെ വികസനത്തുടർച്ചയ്ക്കായി ഷംസീർ തന്നെ വേണമെന്ന നിലപാടിലാണ് സി.പി.എം കേന്ദ്രങ്ങൾ.


എന്നാൽ രാഷ്ട്രീയ വിവാദങ്ങളെ എപ്രകാരം മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ ഭൂരിപക്ഷം.

കണ്ണൂരിലെ സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എ.എൻ. ഷംസീറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളും അതേസമയം ചില അനുകൂല സാധ്യതകളും ഉയർത്തുന്നുണ്ട്.

ഒരു കാലത്ത് കണ്ണൂർ സി.പി.എമ്മിൽ പി. ജയരാജൻ പക്ഷവും ഔദ്യോഗിക പക്ഷവും തമ്മിലുണ്ടായിരുന്ന തർക്കങ്ങളിൽ ഷംസീർ ഔദ്യോഗിക പക്ഷത്തായിരുന്നു.

csq

എന്നാൽ അടുത്ത കാലത്തായി ഈ സമവാക്യങ്ങളിൽ മാറ്റം വന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഷംസീർ സ്പീക്കറായ ശേഷമുണ്ടായ 'മിത്ത്' വിവാദ സമയത്ത് പി. ജയരാജൻ അദ്ദേഹത്തിന് ശക്തമായ പ്രതിരോധം തീർത്ത് രംഗത്തെത്തിയിരുന്നു.


ഷംസീറിനെതിരെ കയ്യോങ്ങുന്നവരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന ജയരാജന്റെ പ്രസ്താവന ഇരുവരും തമ്മിലുള്ള പുതിയ രാഷ്ട്രീയ ഐക്യത്തിന്റെ സൂചനയായി കരുതപ്പെടുന്നു.


പാർട്ടിക്കുള്ളിലെ യുവാക്കൾക്കിടയിൽ സ്വാധീനമുള്ള ഷംസീറിന്, പി. ജയരാജനെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം പ്രവർത്തകരുടെ പിന്തുണ ലഭിക്കുന്നത് തിരഞ്ഞെടുപ്പിൽ ഗുണകരമാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി തലശേരിയിൽ മത്സരിക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണെങ്കിലും, പാർട്ടിക്കുള്ളിലെ നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ അതൊരു വലിയ രാഷ്ട്രീയ നീക്കമായിരിക്കും.

CPM probe into P Sasi's affairs? CM said no but MV Govindan in two minds

തലശേരി മണ്ഡലത്തിലെ തന്റെ പ്രവർത്തന കേന്ദ്രമെന്ന നിലയിലും മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ എന്ന നിലയിലും ശശിയുടെ പേര് ഉയർന്നുവരാറുണ്ട്.മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം മണ്ഡലത്തിന് വലിയ വികസന സാധ്യതകൾ കൊണ്ടുവരുമെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കും. 'പവർ സെന്റർ' എന്ന പ്രതിച്ഛായ ഗുണകരമാകാം.


മുൻപ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിക്ക് മണ്ഡലത്തിലെ പാർട്ടി സംവിധാനങ്ങളെ കൃത്യമായി ഏകോപിപ്പിക്കാൻ സാധിക്കും.


തലശേരി കോർട്ട് ബ്രാഞ്ചിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്നതിനാൽ പ്രാദേശികമായി ശക്തമായ ബന്ധങ്ങളുണ്ട്.

അഭിഭാഷകൻ എന്ന നിലയിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഭരണപരമായ കാര്യങ്ങളിൽ മുതൽക്കൂട്ടാകും.

2011-ലെ പുറത്താക്കലിന് ശേഷം പാർട്ടിയിലേക്ക് കരുത്തോടെ മടങ്ങിയെത്തിയ വ്യക്തി എന്ന നിലയിൽ, പാർട്ടി അണികൾക്കിടയിൽ അദ്ദേഹത്തിന് സ്വാധീനമുണ്ട്.

സദാചാര വിരുദ്ധ ആരോപണങ്ങളെത്തുടർന്ന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത് എതിരാളികൾ ശക്തമായ പ്രചാരണായുധമാക്കും.പാർട്ടിയിൽ സജീവമായെങ്കിലും ജനമധ്യത്തിൽ ഇത് ചർച്ചയാകാം.


സമീപകാലത്ത് പി.വി. അൻവർ എം.എൽ.എ പി. ശശിക്കെതിരെ ഉന്നയിച്ച സ്വർണ്ണക്കടത്ത്, പോലീസിനെ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ രാഷ്ട്രീയമായി വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.


ഇത് സ്വതന്ത്ര വോട്ടർമാരുടെ നിലപാടുകളെ ബാധിച്ചേക്കാം.നിലവിലെ എം.എൽ.എയും സ്പീക്കറുമായ എ.എൻ. ഷംസീർ തലശേരിയിൽ മികച്ച സ്വാധീനമുള്ള നേതാവാണ്.

ഷംസീറിന് പ്രായത്തെ കടന്നുനിൽക്കുന്ന പക്വത; സഭയിൽ പ്രസരിപ്പ് പടരും'– AN  Shamseer | Kerala Assembly Speaker | Manorama News

ഷംസീറിനെ മാറ്റി ശശിയെ കൊണ്ടുവരുന്നത് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടാക്കിയേക്കാം.

പി. ശശിയെപ്പോലൊരു നേതാവിനെ മത്സരിപ്പിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ പരീക്ഷണമായിരിക്കും. 

ഷംസീറിനെ പാർലമെന്ററി രംഗത്ത് നിന്ന് മാറ്റാനോ അല്ലെങ്കിൽ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാനോ പാർട്ടി തീരുമാനിച്ചാൽ മാത്രമേ തലശേരിയിൽ ശശിക്ക് സാധ്യത തെളിയൂ.

Advertisment