കോട്ടയം: സംസ്ഥാനത്ത് ജനുവരി 1 മുതല്‍ 7 വരെ 'വലിച്ചെറിയല്‍ വിരുദ്ധ വാരം' ആചരിക്കുന്നു. വിജയിപ്പിക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്ന് മന്ത്രി എം.ബി രാജേഷ് ആഹ്വാനവും ചെയ്തു.
എന്നാല്‍, കേരളത്തിലെ ഭൂരിഭാഗം നഗരങ്ങളിലും ഒരു മിഠായി കവര്‍ ഇടാന്‍ പോലും ബിന്ന് സ്ഥാപിച്ചിട്ടില്ലെന്ന് മന്ത്രിക്ക് അറിയുമോ?.
നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണമെന്നു വര്‍ഷങ്ങള്‍ മുന്‍പു നല്‍കിയ നിര്‍ദേശമാണ്.
എന്നാല്‍, ഇത്തരത്തില്‍ ബിന്നുകള്‍ ഉള്ള നഗരങ്ങള്‍ വളരെ വിരളമെന്നു തന്നെ പറയാം. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ബിന്നുകള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടു കാലമേറെയായി.
/sathyam/media/media_files/2024/12/27/yWLQxjxK8LWJaOBmqIcL.webp)
തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുമെന്നും നാളിതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല.
വെല്ലുവിളിയായി മദ്യക്കുപ്പികള്‍
പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലെന്നു അറിയുമ്പോഴാണ് സ്ഥിതി എത്ര ഗുരുതരമാണെന്നു ബോധ്യം വരുക. വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ എറ്റവും കൂടുതല്‍ ഉള്ളതു മദ്യക്കുപ്പികളാണ്.
/sathyam/media/media_files/2024/12/28/aSKkKpVMrZYQGQHb6xRM.jpg)
മദ്യപിച്ച ശേഷം കുപ്പികള്‍ റോഡരികിലേക്കും ജലസ്രോതസുകളിലേക്കും വിലിച്ചെറിയുന്നതു പതിവാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി മരിച്ചതിനെ തുടര്‍ന്നു മാലിന്യം നീക്കിയപ്പോള്‍ അതില്‍ ഏറെയും മദ്യക്കുപ്പികളും പ്ലാസ്റ്റിക്കുമായിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മനീച്ചിലാറ്റില്‍ താഴത്തങ്ങാടി പാലത്തിനു സമീപം പ്ലാസ്റ്റിക് കുപ്പികള്‍ അടിഞ്ഞു കൂടി തുരുത്ത് രൂപപ്പെട്ടിരുന്നു.
/sathyam/media/media_files/tWgxbpOE1RW1Myhq26Ia.jpg)
മാസങ്ങളോളം മാലിന്യം ഇത്തരത്തില്‍ കെട്ടിക്കിടന്നു. പിന്നീട് താഴത്തങ്ങാടി വള്ളം കളി പ്രഖ്യാപിച്ച ശേഷമാണു മാലിന്യം നീക്കിയത്. ഇതിലും ഏറെ മദ്യക്കുപ്പികളായിരുന്നു. അതേ സമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പന ശാലകളില്‍ തന്നെ മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുകയും ഇതുവഴി സർക്കാർ കോടികളുടെ വരുമാനവും നേടുകയും ചെയ്യുന്നുണ്ട്.
ഹരിത കര്‍മ്മ സേന ഉണ്ടാക്കുന്ന ദുരിതം
സംസ്ഥാനത്ത് വീടുകളില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനയും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല. വീടുകളില്‍ നിന്നു 50 രൂപ വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏതെങ്കലും പൊതുസ്ഥയലത്ത് നിക്ഷേപിക്കുകലയാണ് ചെയ്യുന്നത്.
ഇവിടെ നിന്നു മാലിന്യം നീക്കം ചെയ്യുക നാട്ടുകാര്‍ പരാതി പറഞ്ഞു മടുക്കുമ്പോള്‍ മാത്രം. അംഗന്‍വാടി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ പരിസരത്തും ഇത്തരത്തില്‍ മാലിന്യം സൂക്ഷിക്കുന്നുണ്ട്. ആലപ്പുഴ കാവാലം പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന മാലിന്യം സൂക്ഷിക്കുന്നത് അംഗന്‍വാടിയുടെ സമീപത്താണ്.
/sathyam/media/media_files/2024/11/20/69W4dFbVWTQ6SdxZbXsE.jpg)
അംഗന്‍വാടിയുടെ മുകളില്‍ പോലും ഇത്തരത്തില്‍ മാലിന്യം സൂക്ഷിക്കുന്നുണ്ട്. മാലിന്യം കുന്നുകൂടി കിടക്കുന്നതു കാരണം ഇഴജെന്തുക്കളെ കാണുന്നത് പതിവായതോടെ അംഗന്‍വാടിയിലേക്കു കുട്ടികളെ വിടാന്‍ പോലും രക്ഷിതാക്കള്‍ക്കു പേടിയാണ്.
വലിച്ചെറിയല്‍ വിരുദ്ധ വാരം
സംസ്ഥാനത്തെങ്ങും ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സജ്ജമാവുമ്പോഴും, പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് വിപുലമായ ക്യാമ്പയിന്‍ സർക്കാർ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടികള്‍.
ക്യാമ്പയ്ൻ ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്, ഓരോ പ്രദേശത്തിന്റെയും സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കണം, മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കണം.
ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.. ജനകീയമായി ഈ ലക്ഷ്യം കൈവരിക്കുന്നതിലൂടെ വലിയ ബോധവത്കരണ സന്ദേശം നല്‍കാനാവുമെന്നും മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് പ്രതീക്ഷ.