/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കണ്ണൂര്‍: യുവതിയുടെ പരാതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വനിതാ എസ്ഐയ്ക്കും പോലീസുകാരനും മർദനമേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറാണ് (43) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരന്താട് പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതി തന്നെയും വിദ്യാർഥിയായ മകനെയും ഭർത്താവ് മർദിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നു.
ഇതുപ്രകാരം വനിതാ എസ്ഐയും സീനിയർ സിവിൽ പോലീസ് ഓഫീസറും വീട്ടിലെത്തിയപ്പോൾ പ്രതി സീനിയർ സിവിൽ പോലീസ് ഓഫീസറെ ആക്രമിച്ചു. തടയാൻ ശ്രമിച്ച വനിതാ എസ്ഐയെ ചവിട്ടുകയും ചെയ്തു. ബഹളം കേട്ട് പോലീസ് ജീപ്പ് ഡ്രൈവർ ഓടിയെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന വനിതാ എസ്ഐ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിനെ മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us