Advertisment

അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്‌സിനുള്ളില്‍

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം കൈക്കൂലിമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്‌സിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍ കെഎല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം കൈക്കൂലിമായി പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതു കാലിലെ സോക്‌സിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

Advertisment

സോക്‌സിനുള്ളില്‍ നിന്നാണ് വിജിലന്‍സ് സംഘം പണം പിടിച്ചെടുത്തത്. ഭൂമി വില്‍ക്കുന്നതിന് മുമ്പ് എടുക്കുന്ന റെക്കോഡ് ഓഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ്  (ആര്‍ഒആര്‍) നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 


തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെയാണ് വിജിലന്‍സിന് അപേക്ഷ നല്‍കിയ വ്യക്തി പരാതി നല്‍കിയത്. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തായി. 


കൈക്കൂലി നല്‍കാമെന്ന് അറിയിച്ചശേഷം ഇന്ന് വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനക്കായി അപേക്ഷകന് ഒപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയശേഷമാണ് ഇയാള്‍ കൈക്കൂലി കൈപ്പറ്റിയത്. 


വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലന്‍സ് സംഘമെത്തി കയ്യോടെ പിടികൂടുകയായിരുന്നു. സ്ഥല പരിശോധന നടക്കുമ്പോഴും വിജിലന്‍സ് സംഘം പിന്തുടര്‍ന്നിരുന്നു.

Advertisment