/sathyam/media/media_files/2025/05/27/xzzUCWUrLhFzDbkBh0MG.jpg)
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. ചിറ്റൂർ സ്വദേശി സിജു വേണു (19) നാണ് മർദനമേറ്റത്.
കഴിഞ്ഞ 24ന് വാഹനം തകർത്തെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ സിജുവിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
/sathyam/media/post_attachments/samakalikamalayalam/2025-05-27/6n9mb9w4/tribal-youth-327173.jpg?w=480&auto=format%2Ccompress&fit=max)
യുവാവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മർദനത്തിൽ യുവാവിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.
എന്നാൽ മദ്യപിച്ചെത്തിയ സിജു തന്‍റെ വാഹനം തകർത്തുവെന്ന് ആരോപിച്ച് ഷോളയൂർ സ്വദേശി ജോയി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
/sathyam/media/post_attachments/NewsImages/palakkad28-5-25-563158.webp)
വാഹന ഉടമയുടെ പരാതിയിൽ അഗളി പോലീസ് സിജുവിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ സിജുവിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.
യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us