/sathyam/media/post_attachments/GtwgcrXRXnV26G6VKa8v.jpg)
കൊച്ചി: നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മൂന്ന് പീഡന ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 13ന് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞിരുന്നത്. തുടർന്ന് ഫോണ്‍ കട്ട് ചെയ്തു.
തുടർന്ന് ഈ നടി സമൂഹ മാധ്യമങ്ങളിലടക്കം കമിംഗ് സൂണ്‍ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചാരണം നടത്തിയെന്നും ബാലചന്ദ്രമേനോന്‍റെ പരാതിയിൽ പറയുന്നു.