ബാലമുരുകനെ കൊണ്ടുവന്നിരുന്നത് മതിയായ സുരക്ഷയില്ലാതെ, ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ കൈവിലങ്ങ് ധരിപ്പിച്ചിരുന്നില്ല: തമിഴ്നാട് പൊലീസിന്റെ വീഴ്ച വ്യക്തമാകുന്നു

തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്.

New Update
arrest balamurukan news 456

തൃശൂർ: തൃശൂരില്‍ തമിഴ്‌നാട് പൊലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..

Advertisment

ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. 

കൈവിലങ്ങില്ലാതെയാണ് ബാലമുരുകന്‍ പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന്‍ ചാടിപ്പോകുന്നത്. 

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തമിഴ്‌നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

 തമിഴ്‌നാട് പൊലീസ് ബാലമുരുകന് സുരക്ഷ ഒരുക്കിയിരുന്നില്ല എന്നുതന്നെയാണ് ഇതിൽ നിന്നും വ്യക്തമായിരിക്കുന്നത്.

BALAMURUGAN

വിയ്യൂര്‍ ജയിലില്‍ നിന്ന് 50 മീറ്റര്‍ മാത്രം ദൂരത്തുവച്ചാണ് ഇയാള്‍ ചാടിപ്പോകുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂര്‍ നഗരത്തിലും ജില്ലാ അതിര്‍ത്തികളിലും തിരച്ചില്‍ പുരോഗമിക്കുന്നത്.

പൊലീസിന് ബാലമുരുകനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തെങ്കാശി സ്വദേശിയാണ് ബാലമുരുകന്‍. കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോയത്.

എസ്‌ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന്‍ പ്രതിയാണ്.

Advertisment