സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന. പരിശോധന ശക്തമാക്കുമെന്ന് പൊലീസ്. ബസില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ബസ് കസ്റ്റഡിയിലെടുത്തു

 വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

New Update
police

ചേര്‍ത്തല: സ്വകാര്യ ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ശക്തമാക്കുമെന്ന് പൊലീസ്.

Advertisment

കഴിഞ്ഞ ദിവസം ചേര്‍ത്തല- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എന്‍.എം എന്ന ബസില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫയര്‍ ഫോഴ്‌സ് ഡിജിപി പത്മകുമാറിന്റെ ഡ്രൈവര്‍ ഗോപേശാനന്തന്റെ ഭാര്യയുടെ പേരിലാണ് ബസ്.


ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പരിശോധനയില്‍ ബസില്‍ നിന്നും മുപ്പത് പായ്ക്കറ്റ് ഹാന്‍സ് ആണ് കണ്ടെത്തിയത്. പിന്നാലെ ബസും, എഴുപുന്ന സ്വദേശിയായ ഡ്രൈവര്‍ അനില്‍കുമാറിനെയും കണ്ടക്ടര്‍ പ്രേംജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 


കണ്ടെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളുടെ അളവ് കുറവായതിനാല്‍ ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ബസ് ജീവനക്കാരുടെ മൊഴി. 


ചേര്‍ത്തല-വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന എന്‍എം എന്ന ബസില്‍ സ്ഥിര യാത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പൊലീസ് ബസ് തടഞ്ഞ് പരിശോധിച്ചത്.  വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ജില്ലയില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.