സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ കൂട്ടിയത് മന്ത്രിസഭയിൽ ആലോചിക്കാതെ; സിപിഐ കടുത്ത പ്രതിഷേധത്തിൽ

തെരത്തെടുപ്പ് സമയത്ത് പരസ്യ പ്രതികരണം നടത്തിയാൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാർട്ടി കരുതുന്നുണ്ട്

New Update
bar

തിരുവനന്തപുരം: മന്ത്രിസഭയിലോ എൽഡിഎഫിലോ ചർച്ച ചെയ്യാതെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ കൂട്ടിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. 

Advertisment

ഇക്കാര്യത്തിൽ ഉടൻ തന്നെ പ്രതിഷേധം അറിയിക്കണമെന്നാണ് സിപിഐ കരുതുന്നത്.

പ്രതിഷേധം എൽഡിഎഫിലോ മന്ത്രിസഭയിലോ അറിയിച്ചാൽ മതിയോ അല്ലെങ്കിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെന്നപോലെ പരസ്യ പ്രതികരണം വേണമോയെന്നതാണ് സിപിഐ നേതൃത്വത്തിനു മുന്നിലുള്ള ചിന്ത.

തെരത്തെടുപ്പ് സമയത്ത് പരസ്യ പ്രതികരണം നടത്തിയാൽ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പാർട്ടി കരുതുന്നുണ്ട്.

എന്നാൽ വെറും രണ്ടു ദിവസം കൊണ്ട് നടത്തിയ ഫയൽ നീക്കവും നടപടിയും ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് പാർട്ടി ഉന്നത നേതാക്കൾ വിലയിരുത്തുന്നുണ്ട്.

എന്നാൽ പിഎം ശ്രീ വിവാദം ഉണ്ടാക്കിയ പ്രത്യാഘാതം പാർട്ടിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. മറ്റ് ഘടകകക്ഷികൾക്കും ഇതേ അഭിപ്രായമാണെങ്കിലും ആരും പരസ്യ പ്രതികരണത്തിന് സാധ്യതയില്ല.

Advertisment