ചെങ്ങന്നൂരില്‍ കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ വനിതാനേതാവും സഹായിയും പിടിയില്‍

ചെങ്ങന്നൂരില്‍ കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബിജെപി വനിതാനേതാവും സഹായിയും പിടിയില്‍.

New Update
police

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബിജെപി വനിതാനേതാവും സഹായിയും പിടിയില്‍. ചെങ്ങന്നൂര്‍ വാഥാര്‍മംഗലം കണ്ടത്തില്‍കുഴിയില്‍ വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാലില്‍ സുജന്യ ഗോപി (42), കല്ലിശേരി വല്യത്ത് ലക്ഷ്മിനിവാസല്‍ സലീഷ്‌മോന്‍ (46) എന്നിവരാണ് അറസ്റ്റിലായത്.


14ന് രാത്രിയാണ് എടിഎം കാര്‍ഡ് അടങ്ങുന്ന വിനോദിന്റെ പഴ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലീഷ്‌മോന് പേഴ്സ് ലഭിച്ചു. വിവരം സുജന്യയെ അറിയിച്ചു. ഇരുവരും 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ ഭാഗങ്ങളിലെ എടിഎം കൗണ്ടറുകളില്‍ ബൈക്കില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു.


എടിഎം കാര്‍ഡിനോടൊപ്പം എഴുതിസൂക്ഷിച്ചിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. 16ന് പുലര്‍ച്ചെ കല്ലിശേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുള്ള റോഡില്‍ പഴ്സ് ഉപേക്ഷിച്ചതായി കണ്ടെത്തി.


സിസിടിവി ക്യാമറകളില്‍നിന്ന് ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിച്ചതിന്റെയും എടിഎം കൗണ്ടറിലെയും ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍നിന്നാണ് സലീഷിനെയും തുടര്‍ന്ന് സുജന്യയെയും പിടികൂടിയത്. പണം പിന്‍വലിച്ചതിന്റെ എസ്എംഎസ് സന്ദേശങ്ങള്‍ ലഭിച്ചതോടെ വിനോദ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment