/sathyam/media/media_files/2025/12/30/sumith-george-2025-12-30-17-34-22.jpg)
കൊച്ചി: ആഘോഷങ്ങളുടെ പേരിൽ ദൈവീക വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലന്ന് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് വ്യക്തമാക്കി. കൊച്ചിൻ ബിനാലെയിൽ മട്ടാഞ്ചേരി ബസാർ റോഡിൽ അവസാനത്തെ അത്താഴം വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരു: അത്താഴം വികൃതമാക്കി ചിത്രീകരിച്ച നടപടി ക്രിസ്ത്യൻ വിശ്വാസികളെ അപമാനിക്കുന്നതും പ്രതികരിക്കുന്നവരെ വർഗീയ വാദികളാക്കുന്നതുമായ ഇടത് വലതുമുന്നണികളുടെയും എസ്ഡിപിഐയുടെയും പുരോഗമന വിരോധാഭാസത്തിനെതിരെ പ്രതികരിച്ചാൽ വർഗ്ഗീയ വാദിയാകുമെങ്കിൽ ആ കുപ്പായം ധരിക്കാൻ തന്നെയാണ് തീരുമാനമെന്നും സുമിത് കൂട്ടിച്ചേർത്തു.
ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഈ സമൂഹം എന്ന് ആരും തെറ്റിധരിക്കണ്ട, ന്യുനപക്ഷ അവകാശങ്ങളുടെയും സംസ്കാര ബോധത്തിന്റെയും നട്ടെല്ലായ ക്രൈസ്തവ ജനവിഭാഗത്തെ മുറിവേൽപ്പിച്ചു മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും സുമിത് ജോർജ് കൂട്ടിച്ചേർത്തു.
ഈ ഹീനകൃത്യം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും സുമിത് ജോർജ് മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിർത്താനാണ് ന്യൂനപക്ഷ മോർച്ചയുടെ ശ്രമം. ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാനുള്ള നീക്കത്തിന് ഈ വിഷയവും ആയുധമാക്കാനാണ് ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ ശ്രമം.
ന്യൂനപക്ഷ മോർച്ചയുടെ പ്രതിഷേധത്തിന് സംഘടനാ തലത്തിൽ ബിജെപി എല്ലാ പിന്തുണയും നൽകി രംഗത്തിറങ്ങുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us