തൃശൂരിൽ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് പിടിയിൽ. അറസ്റ്റിലായ മധു മുമ്പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതി. ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം

New Update
kerala police vehicle1

തൃശൂർ: എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ.

Advertisment

കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ ചേലക്കര പത്തുകുടി റോഡിൽ കരുണാകരത്ത് പറമ്പിൽ മധു (41) ആണ് അറസ്റ്റിലായത്.

പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎല്‍ഒയെയാണ് ഇയാൾ അസഭ്യംപറഞ്ഞത്. തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബിഎൽഒ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായ മധു മുമ്പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

Advertisment