/sathyam/media/media_files/2025/12/10/chithra-2025-12-10-16-08-39.jpg)
കൊച്ചി: എറണാകുളം മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ തലയില്‍ കണ്ടെത്തിയത് ആഴത്തിലുള്ള മുറിവ്.
സമീപത്തു രക്തക്കറ പുരണ്ട കല്ല് കിടപ്പുണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുമെന്നു പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായ പെൺകുട്ടിയുടെ ആൺസുഹൃത്ത് അലനു(21) ലഹരി ഇടപാടുകള്‍ ഉണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരുന്നു.
ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ ജീവനെടുത്തതെന്നാണ് പോലീസ് പറയുന്നത്.
ചോദ്യം ചെയ്യലിൽ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സംശയത്തെത്തുടര്‍ന്നു കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലേടത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന്‍ സംശയിച്ചിരുന്നു.
പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന്‍ കണ്ടത്ര.
ഇതേത്തുടർന്നു പ്രകോപിതാനായ പ്രതി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്.
ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച അലനെ പെൺകുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ (19) ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്‍റെയും ഷിനിയുടെയും മകളാണ്.
ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കി.
പോലീസ് പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇതിൽ മറ്റു രണ്ടു യുവാക്കളെയും മറ്റൊരു ബൈക്കിൽ കാണാം. ഇവർക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് ഇയാളെ ആദ്യം വിട്ടയച്ചത്.
എന്നാൽ, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഈ സംഘത്തിനൊപ്പമായിരുന്നെന്നാണ് പോലീസ് നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us