/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
തിരുവനന്തപുരം: കോൺഗ്രസിന്റെ വിശ്വാസ സംഗമം ശരണം വിളിച്ച് ഉദ്ഘാടനം ചെയ്‌ത് കെ സി വേണുഗോപാൽ. ശബരിമലയിൽ നടന്നത് തീവെട്ടി കൊള്ള. ഈങ്ക്വലാബ് വിളിക്കും പോലെ ശരണം വിളിക്കുന്നവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വേണുഗോപാൽ വിമർശിച്ചു.
സ്വർണ്ണം ചെമ്പാക്കി നാടാകെ പ്രദർശിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് റിപ്പോർട്ട് ഹൈക്കോടതി സർക്കാറിന് നൽകി. സർക്കാർ എന്തെങ്കിലും നടപടിയെടുത്തോ. ദേവസം വിജിലൻസും എഡിജിപിയും ഒക്കെ നൽകുന്ന റിപ്പോർട്ട് പൂഴ്ത്തി വെക്കുന്നു. ഇത് ആർക്കാണ് ചെയ്യാനാവുക. സർക്കാർ അറിയാത്ത റിപ്പോർട്ടുകൾ പുഴ്ത്തി വയ്ക്കാനാകുമോ എന്നും വേണുഗോപാൽ ചോദിച്ചു.
'ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരറിയാതെയല്ല. സർക്കാർ കള്ളന് ചുട്ടു പിടിക്കുകയാണ് എന്തു മറുപടി പറയാനുണ്ട് പിണറായി. ദൈവങ്ങളോട് കളിച്ചാൽ അത് അവസാന കളിയായി മാറും എന്ന് പിണറായിയോട് പണ്ടേ പറഞ്ഞിട്ടുണ്ട്. അയ്യപ്പന്റെ സ്വത്തിൽ കണ്ണ് വച്ചതിന്റെ പരിണിതഫലങ്ങളാണ് ഇത്'.
'ഇതിൽ പിണറായി മറുപടി പറയണം. പിണറായിയുടെ മടിയിൽ കനമുണ്ട്. കനത്തിലെ വലിയ പങ്ക് ദേവന്റെ സ്വത്ത് കട്ടു വെച്ചത്.കട്ട സ്വർണ്ണം ആരുടെ കയ്യിലാണെന്ന് കേരള മന്ത്രിസഭയ്ക്ക് അറിയാതെ ഇരിക്കുമോ. കട്ടമുതൽ എവിടെയാണെന്ന് പറഞ്ഞിട്ട് സമസ്താപരാധം പറയണം. അമ്പലം വിഴുങ്ങാൻ ഈ രാജ്യത്ത് സാഹചര്യം ഉണ്ടാക്കാൻ പറ്റില്ല. അതിനെതിരെയുള്ള ശക്തമായ വികാരമാണ് ഉയരുന്നത്', കെ.സി വേണു​ഗോപാൽ പറഞ്ഞു.