/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഡോക്ടറില്‍നിന്ന് 4.08 കോടി രൂപ കവര്‍ന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്കു പോകും. രാജസ്ഥാൻ സ്വദേശിയും കോഴിക്കോട് സ്ഥിരതാമസക്കാരനുമായ ഡോക്ടറില്‍ നിന്നു പലതവണയായാണു പണം തട്ടിയെടുത്തത്.
വ്യാജ ആത്മഹത്യാക്കുറിപ്പും കേസ് രേഖകളും മൊബൈലിലൂടെ അയച്ചുകൊടുത്ത് സഹതാപം പിടിച്ചുപറ്റിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഓപ്പറേഷന്‍. രാജസ്ഥന്‍ സംഘമാണു തട്ടിപ്പ് നടത്തിയത്. തട്ടിപ്പുസംഘത്തിന്‍റെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ഒരു സംഘമാളുകൾ പോലീസുകാരായും സ്ഥലത്തെ പ്രമാണിമാരായും മറ്റും ചമഞ്ഞു നടത്തിയ തന്ത്രപരമായ നീക്കത്തിൽ വീണുപോയ ഡോക്ടര്‍ അവസാനം വീട്ടുകാർ അറിയാതെ സ്വർണം പണയം വച്ചും പണം നൽകി. ഒടുവിൽ ഭാര്യയുടെയും മകന്‍റെയും ഇടപെടലിനെ തുടർന്നു തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു പോലീസിൽ പരാതി നൽകുകയായിരുന്നു.