ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ  ഡെംചോക്കില്‍ പുതുതായി തുറന്ന മോട്ടോറബിള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടണമെന്ന ആഗ്രഹം. നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താല്‍ പാതയില്‍ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക. കെ.സി. വേണുഗോപാല്‍ എം.പിയക്ക് അയച്ച ഒരു വാട്സാപ്പ് സന്ദേശത്തില്‍ സൈക്കിള്‍ കിട്ടിയ ഞെട്ടലില്‍ സൈക്ലിസ്റ്റ് നിതിന്‍. ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ലെന്നു നിതിന്‍

New Update
cyclist kc

ലഡാക്ക്: എവറിസ്റ്റിലെ ബേയ്സ് ക്യാമ്പിനെക്കാള്‍ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കില്‍ പുതിതായി തുറന്ന മോട്ടോറബിള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടണമെന്ന ആഗ്രഹം നിറവേറ്റാന്‍ കെ.സി. വേണുഗോപാല്‍ എം.പി സഹായമൊരുക്കിയതിന്റ അനുഭവം പറഞ്ഞു സൈക്ലിസ്റ്റ് നിതിന്‍.

Advertisment

ഒരു ഫോണിവിളിക്ക് അപ്പുറത്ത് ഊരും പേരും അറിയാത്തവര്‍ക്കു സഹായം എത്തിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരുന്നവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്നു നിതിന്‍ പറയുന്നു.

81a0551a-79f6-4d0a-a008-9d844530f350


ഇന്ത്യാ ചൈന ബോര്‍ഡറിനു സമീപം  ഡെംചോക്കില്‍ തുറന്ന പുതിയ പാത, എവറിസ്റ്റിലെ ബേയ്സ് ക്യാമ്പിനെക്കാള്‍ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡാണ്.


ഇവിടെയെത്തുന്ന ആദ്യ സൈക്ലിസ്റ്റാകണമെന്ന ചെറിയ ആഗ്രഹം സാധ്യമാക്കാന്‍ സഹായിച്ച എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടും കോണ്‍ഗ്രസിനോടുമുള്ള കൃതജ്ഞതയാണു നിതിന്റെ വാക്കുകളിലൂടെ പ്രകടമാക്കുന്നത്.

നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താല്‍ ഡെംചോക്കില്‍ പുതിതായി തുറന്ന പാതയില്‍ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയില്‍ ഉപേക്ഷിക്കുമെന്നു കരുതിയിടത്താണ് കെ.സി വേണുഗോപാലിന്റെ രൂപത്തില്‍ ദൈവം തന്നെ സഹായിച്ചതെന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ ചെറുപ്പക്കാരന്‍ പറയുമ്പോള്‍ ആ കണ്ണുകളില്‍ ഈറനണിയുന്നു.

20c44811-9a7c-4278-bb74-f373c92a3d2d


തന്റെ ആഗ്രഹം ഫലപ്രാപ്തിയിലെത്തിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത കെസി വേണുഗോപാലിനെ നേരില്‍ കണ്ട് നന്ദി പറയുക എന്ന സ്വപ്നം കൂടി സത്യമാകുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഈ ചെറുപ്പക്കാരന്‍.


യാത്രകള്‍ വെറും കാഴ്ചകള്‍ മാത്രമല്ല, മികച്ച അനുഭവങ്ങള്‍ കൂടിയാണു സമ്മാനിക്കുന്നത്. സിനിമയില്‍ സഹ സംവിധായകനായി തുടരുമ്പോഴും അത്തരം നവ അനൂഭൂതി തേടിയുള്ള യാത്ര കൂടിയാണ് നിതിന്റെ ജീവിതം.

2021 ലാണ് ആദ്യമായി സോളോ ട്രിപ്പിന്റെ ഭാഗമായി നിതിന്‍ കേരളത്തില്‍ നിന്നു കാശ്മീരിലേക്കു യാത്ര പോകുന്നത്. ആകെ കൈയ്യിലുണ്ടായിരുന്ന 170 രൂപയുമായി യാത്ര  തിരിക്കുമ്പോള്‍ അതിന്റെ അവസാനം എന്താകുമെന്ന് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ചായവിറ്റ് കിട്ടുന്ന കാശ് കൊണ്ട് അന്ന് ആ യാത്ര പൂര്‍ത്തിയാക്കി.

090fd5ed-4379-48f2-a7f7-fedb45fc0e2b

അതിന്റെ ആത്മവിശ്വാസത്തില്‍ 2024 ല്‍ 12 ലധികം സംസ്ഥാനങ്ങള്‍ പിന്നിട്ട് നേപ്പാളിലേക്ക് യാത്ര നടത്തി. ഇതിനിടെയാണ് ലഡാക്കിലെ ഇന്ത്യാ ചൈന ബോര്‍ഡറിനു സമീപം  ഡെംചോക്കില്‍ പുതിയ പാത തുറന്ന വിവരം നിതിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഇവിടെ അദ്യമെത്തുന്ന സൈക്ലിസ്റ്റിന്റെ പേര് തന്റെതാകണമെന്നും, എന്നാല്‍ അതുവെറുമൊരു യാത്ര മാത്രമാകാതെ ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന യാത്രകൂടിയാകണം എന്ന ലക്ഷ്യവും നിതിന്‍ മനസിലുറപ്പിച്ചു.

പക്ഷെ, ഡല്‍ഹിയിലായിരുന്ന നിതിന്റെ കൈവശം സൈക്കിളില്ലായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കുക എന്നതും പ്രയാസമായി.

1d5dc5e4-955d-4d68-9569-d186295e975f

ഈ ഘട്ടത്തിലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മലയാളിയും ആഴപ്പുഴ എംപിയുമായ കെ.സി വേണുഗോപാലിന്റെ നമ്പര്‍ സംഘടിപ്പിച്ചു സൈക്കളിനുള്ള സഹായം അഭ്യര്‍ഥിക്കാമെന്നു കരുതിയത്.

ഒരു ശ്രമം അത്രേയെ നിതിനും കരുതിയുള്ളു. കാരണം തിരക്കുള്ള നേതാവിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അയച്ച സന്ദേശം അദ്ദേഹം കാണണമെന്ന് ഉറപ്പില്ല. എങ്കിലും ആവശ്യം ഉള്‍പ്പെടുത്തിയ സന്ദേശം കെസി വേണുഗോപിന്റെ വാട്സാപ്പിലേക്ക് അയച്ചു.


നിതിന്റെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെസി വേണുഗോപാല്‍ തന്റെ ഓഫീസിനത് കൈമാറുകയും വേണ്ട ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.


തുടര്‍ന്ന് നിതിനെ തേടി എംപിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍വിളിയെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വേണുഗോപാലിന്റെ ഓഫീസ് അധികൃതര്‍ നിതിന്‍ റോഡ് മാര്‍ഗം ഡയല്‍ഹിയില്‍ നിന്ന് 

ലഡാക്കിലെത്തുമ്പോള്‍ അവിടെ സൈക്കിളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്ന് ഉറപ്പുനല്‍കി. അതിന്‍പ്രകാരം നിതിന്‍ ലഡാക്കിലെത്തിയപ്പോള്‍ നിതിനെ സ്വീകരിക്കനായി യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും സൈക്കിളുമായിയെത്തിരുന്നു.

b5d8a720-f708-4b94-8f63-397a5d4e72b3

15000 ത്തോളം രൂപ വിലവരുന്ന സൈക്കിളാണ് കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ നിതിന് സമ്മാനിച്ചത്.

സത്യത്തില്‍ അത്തരം ഒരു ഇടപെടല്‍ നിതിന്‍ പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തെവിടെയാണെങ്കിലും മലയാളികളുടെ കഷ്ടപാടിലും ദുരിതത്തിലും ഇടപ്പെട്ട് പരിഹാരം കാട്ടാനുള്ള കോണ്‍ഗ്രസിന്റെയും കെസി വേണുഗോപാലിന്റെയും വിശാലതയുമാണ് നിതിന്റെ ജീവിതത്തിലുണ്ടായ ചെറിയ സംഭവം ചൂണ്ടിക്കാട്ടുന്നത്.

e5318c33-4999-4482-86b1-bc0f15f13e24

ഏത് സമയത്തും ഒരുവിളിപ്പാട് അകലെ തങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസം കാണാന്‍ ഉണന്നിരുന്ന മലയാല്‍കള്‍ ഉള്ളുതൊട്ട് സ്നേഹിച്ച കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ചാണ്ടിയെന്ന വലിയ മനുഷ്യന്റെ അതേ നന്മയുടെ മുഖം കൂടിയാവുകയാണ് കെസി വേണുഗോപാല്‍.

പരിചയമുള്ള നമ്പരുകളില്‍ നിന്നുള്ള വിളിയും സന്ദേശങ്ങളും ഗൗനിക്കാത്ത ഇന്നത്തെ കാലത്ത് അപരിചിതരുടെ പ്രശ്നങ്ങള്‍ക്ക് ഒരു ഫോണ്‍ സന്ദേശത്തിലൂടെ പരിഹാരം കണ്ടെത്തുന്ന വേണുഗോപാല്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി മോഡലിന്റെ പിന്‍ഗാമിയാണെന്നു നിസംശയം പറയാം.

 ലഡാക്കില്‍ നിന്ന് മടങ്ങി കേരളത്തിലെത്തിയാല്‍ കെസി വേണുഗോപാലിനെ നേരില്‍ കണ്ടു നന്ദി പറയണമെന്ന് ആഗ്രഹമെന്നു നിതിന്‍ പറയുന്നു.

Advertisment