കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ നിർബന്ധിക്കുന്നത് പോക്‌സോ നിയമപ്രകാരം ഗുരുതരമായ ലൈംഗികാതിക്രമമാണെന്ന് ഡൽഹി ഹൈക്കോടതി

നാല് വയസ്സുകാരിയായ പെൺകുട്ടിക്ക് മുന്നിൽ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അവയിൽ സ്പർശിപ്പിക്കുകയും ചെയ്തതിന് പോക്‌സോ  നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടയാൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഈ വിധി പ്രസ്താവിച്ചത്. 

New Update
delhi high court

ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം ഗുരുതരമായ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

Advertisment

നാല് വയസ്സുകാരിയായ പെൺകുട്ടിക്ക് മുന്നിൽ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അവയിൽ സ്പർശിപ്പിക്കുകയും ചെയ്തതിന് പോക്‌സോ  നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ടയാൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഈ വിധി പ്രസ്താവിച്ചത്. 


12 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരായ ലൈംഗികാതിക്രമം നിയമപ്രകാരം 'ഗുരുതരമായ ലൈംഗികാതിക്രമമായി' കണക്കാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.


കുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അപ്പീൽ നൽകിയ വ്യക്തിയെ 2024 ജൂലൈയിൽ വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഏഴ് വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് മൂന്ന് വയസ്സും 11 മാസവും പ്രായമുള്ളപ്പോൾ, 2022 ജൂണിലായിരുന്നു ഈ സംഭവം നടന്നത്.

ജനുവരി 5-ലെ വിധിയിൽ, പോക്‌സോ നിയമത്തിലെ പത്താം വകുപ്പ് പ്രകാരമുള്ള കുറ്റം വ്യക്തമായി തെളിയിക്കപ്പെട്ടതായി ഹൈക്കോടതി വിധിച്ചു. 


ലൈംഗിക ഉദ്ദേശ്യത്തോടെ ഒരു ചെറിയ കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ നിർബന്ധിക്കുന്നത് 'ഗുരുതരമായ ലൈംഗികാതിക്രമം' എന്ന നിയമപരമായ നിർവചനത്തിന് കീഴിൽ വരുമെന്ന് കോടതി വ്യക്തമാക്കി.


കുട്ടിയെ പഠിപ്പിച്ചു വിട്ടതാണെന്നും തെളിവുകളുടെ അഭാവമുണ്ടെന്നുമുള്ള പ്രതിയുടെ വാദങ്ങൾ തള്ളിക്കൊണ്ട്, ലൈംഗികാതിക്രമം എന്ന പ്രധാന ആരോപണത്തിൽ അതിജീവിതയുടെ മൊഴി കൃത്യമാണെന്നും അതിൽ വൈരുദ്ധ്യങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. 

Advertisment