സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്.

നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ വ്യാഴാഴ്ച നീക്കിയിരുന്നു. ഇതിന് പകരം ഡോ. സിസ തോമസിനെ നിയമിക്കുകയായിരുന്നു

New Update
vc

കാലടി: സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്. 

Advertisment

നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ വ്യാഴാഴ്ച നീക്കിയിരുന്നു. ഇതിന് പകരം ഡോ. സിസ തോമസിനെ നിയമിക്കുകയായിരുന്നു.


നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് ഡോ. ഗീതാകുമാരിയെ നീക്കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ച് നിരവധി നിയമനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കതിരെ ഉയര്‍ന്നിരുന്ന പരാതി.


പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചതും വലിയ വിവാദമായിരുന്നു. 

എസ്എഫ്‌ഐ നേതാവിനെ ജയിപ്പിക്കാന്‍ ചട്ടം ലംഘിച്ച് സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ബിഎഫ്എ തോറ്റിട്ടും എംഎഫ്എക്ക് സര്‍വകലാശാല നേരത്തെ പ്രവേശനം നല്‍കിയിരുന്നു.


ബിഎഫ്എ പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ നേതാവിന് അനധികൃതമായി എംഎഫ്എ പ്രവേശനം നല്‍കിയതിന് പിന്നാലെ, ഇയാളെ ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാന്‍ കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍റെ വിചിത്രം തീരുമാനം സര്‍വകലാശാലാ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി സിപിഎം അനുഭാവികളെ തിരുകിക്കയറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ വിസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

Advertisment