കാസർഗോഡ് : സംസ്ഥാനത്ത് വലിയ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കുകയാണ് പോലീസ്. പൊതു ക്യാമ്പയിനുകളും സജീവമാണ്.
വാഹന പരിശോധന ഉൾപ്പടെ ശക്തമാക്കുമ്പോഴും രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ വ്യാപനത്തെ ഫലപ്രദമായി തടയാൻ കഴിയുന്നില്ല എന്നതും വസ്തുതയാണ്.
കേരള-കർണാടക അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിൽ കർണാടകയിൽ നിന്നടക്കമാണ് ലഹരി ഒഴുകുന്നത്. കാസർഗോഡ് ജില്ലാ പോലീസ് പുറത്തുവിട്ട കേസുകളുടെ കണക്കുകൾ ഇതു വ്യക്തമാക്കുന്നുണ്ട്.
/sathyam/media/media_files/wVXPOsLnoqyHGdsfx0W9.jpg)
ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെ മാത്രമുള്ള ചെറിയ കാലയളവിൽ നടന്ന പരിശോധനയിൽ മാത്രം 304 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളായത് 312 പേരാണ്. ഇതിൽ 311 പേരെയും പോലീസ് പിടികൂടി.
മഞ്ചേശ്വരം 27 , കുമ്പള 16 , കാസർഗോഡ് 35 , വിദ്യാനഗർ 23 , ബദിയടുക്ക 22, ബേക്കൽ 35 , മേല്പറമ്പ 19 , ആദൂർ 11 , ബേഡകം 14 , അമ്പലത്തറ 08 , രാജപുരം 12, ഹൊസ്ദുർഗ് 42 , നീലേശ്വരം 10 , ചന്തേര 20 , ചീമേനി 03 , വെള്ളരിക്കുണ്ട് 03 , വനിതാ പോലീസ് സ്റ്റേഷൻ 04 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്ത കേസുകൾ എന്നും പോലീസ് വ്യക്തമാക്കി.
/sathyam/media/media_files/2025/03/04/cF7P6N4zuog07xUHvbd1.jpg)
കർണ്ണാടക - കേരള അതിർത്തി പട്ടണമായ പാണത്തൂർ , ചെമ്പേരി പ്രദേശങ്ങളിൽ പുകയില ഉല്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും കർണ്ണാടകയിലെ സുള്ളിയ, ബാഗമണ്ഡല ,മടിക്കേരി പ്രദേശങ്ങളിൽ നിന്ന് എത്തിച്ചു യഥോഷ്ടം വിതരണം ചെയ്യപ്പെടുന്നുവെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട് .