/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കോഴിക്കോട്: സാമ്പത്തിക ഇടപാട് തർക്കത്തിൽ ഒമ്പതംഗ സംഘം യുവാവിനെ ക്രൂരമായി മർദിച്ചപ്പോൾ കാഴ്ചക്കാരനായെന്ന് പരാതി ഉയർന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് സസ്​പെൻഷൻ.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. ഹംസയെയാണ് സസ്‌പെൻഡ്​ ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡി.ജി.പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
അച്ചടക്ക സേനയിലെ അംഗമെന്ന നിലയിൽ ഗുരുതര കൃത്യവിലോപം കാണിച്ചെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥൻ തൽസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സെപ്​റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. സരോവരത്തിന് എതിർഭാഗത്തെ ഹോട്ടലിനു പിന്നിലെ പാർക്കിങ് സ്ഥലത്തുവെച്ചാണ് മുക്കം മണാശ്ശേരി സ്വദേശിയെ ഒമ്പതംഗ സംഘം മർദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ഡിവൈ.എസ്.പി സാക്ഷിയായെങ്കിലും മർദനം തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തില്ല.
ഈ സാഹചര്യത്തിലാണ് മർദനമേറ്റ യുവാവ് ഡിവൈ.എസ്.പിയുടെ പങ്കുൾപ്പെടെ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് മേധാവി ടി. നാരായണന് പരാതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us