തൃശ്ശൂർ : സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനരിക്കെ വീണ്ടും കരുവന്നൂർ കേസുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തിറങ്ങി. കരുവന്നൂർ കേസിൽ സി.പി.എം നേതാവും എംപിയുമായ മുൻമന്ത്രിയുമായ കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കമാരംഭിച്ചു. ഇത് സംബന്ധിച്ചുള്ള നോട്ടീസ് അദ്ദേഹത്തന് കൈമാറിയട്ടുണ്ട്.
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെൻറുകൾ ഹാജരാക്കാനാണ് നോട്ടീസിൽ പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ധാരണയ്ക്കായി വീണ്ടും കേന്ദ്ര ഏജൻസികൾ ഇടപെടുകയാണെന്ന് യു.ഡി.എഫ് വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യലിന് പാർലമെന്റ് സമ്മേളനം കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ കത്തു നൽകി. ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ഇ.ഡിയെ ഭയപ്പെടേണ്ടതില്ലെന്നും ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നുമാണ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്.
എന്നാൽ വിഷയത്തിൽ ന്തിമ കുറ്റപത്രം സമർപ്പിക്കും മുമ്പ് സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ കൂടി ചോദ്യം ചെയ്യാനാണ് നീക്കം.
മുമ്പ് തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം വർഗീസ്, സി.പി.എം സംസ്ഥാന െസക്രട്ടേറിയറ്റ് അംഗം പി.കെ ബിജു തുടങ്ങി ഒരു പിടി നേതാക്കളെ വിഷയത്തിൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. അതിന് പിന്നാലെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂരം കലക്കൽ അടക്കമുള്ള വിവാദങ്ങൾ ഉണ്ടാവുകയും തൃശ്ശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുകയും ചെയ്തിരുന്നു.