കടല്‍ കടന്ന് 'മുട്ട' അമേരിക്കയിലേക്ക്. നാട്ടില്‍ മുട്ട കിട്ടാനില്ലാത്ത അവസ്ഥ, വിലയും കൂടി. പ്രതിസന്ധിയിലായി സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചുമതലയുള്ള അധ്യാപകര്‍

ഒരു മുട്ട വാങ്ങാനുള്ള തുക പോലും സർക്കാർ നൽക്കാത്ത അവസ്ഥയിൽ മുട്ടയ്ക്കും എണ്ണയ്ക്കും തേങ്ങയ്ക്കുമെല്ലാം വില വര്‍ധിച്ചതാണ് അധ്യാപകരെ വെട്ടിലാക്കുന്നത്. 

New Update
egg11

കോട്ടയം: കേരളത്തിലെ ഉല്‍പ്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് കേരളത്തിലേക്കു എത്തുന്ന മുട്ടകളില്‍ നല്ലൊരു ശതമാനം എത്തുന്നത്.  അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും മുട്ട കയറ്റുമതി ചെയ്യാൻ അരംഭിച്ചിരുന്നു.

Advertisment

തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നു ഒരു കോടി മുട്ടയാണ് കപ്പല്‍ മാര്‍ഗം യു.എസിലേക്ക് കയറ്റിവിട്ടത്. ബ്രസീല്‍, തുര്‍ക്കി, കാനഡ, ചൈന, ബെല്‍ജിയം, യുകെ തുടങ്ങിയ പ്രധാന മുട്ട കയറ്റുമതി രാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച പക്ഷിപ്പിനി കാരണമാണ് ഇന്ത്യയില്‍ നിന്ന് മുട്ട കയറ്റുമതിക്ക് അവസരം ലഭിച്ചത്.


എന്നാല്‍ മുട്ടയ്ക്കു വിദേശ വിപണി ലഭിച്ചതോടെ കേരളത്തിലെ കാര്യങ്ങള്‍ പ്രതിന്ധിയിലായി.  മുട്ടവ്യാപാരമേഖലയില്‍ സീസണ്‍ ആരംഭിച്ചെങ്കിലും ആവശ്യത്തിനു മുട്ട കിട്ടാനില്ല.

1105558-uae-is-about-to-increase-the-price-of-chicken-and-eggs

അഞ്ച്-ആറ് രൂപയായിരുന്ന മുട്ടയ്ക്ക് ചില്ലറവില്‍പ്പനയില്‍ ഏഴുരൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് ഏഴുരൂപയായിരുന്നു വില. ഇതിന് എട്ടുമുതല്‍ ഒന്‍പതുവരെ രൂപയുണ്ട്. പത്തുരൂപയുണ്ടായിരുന്ന താറാംമുട്ടയ്ക്ക് ഇപ്പോള്‍ 12 രൂപവരെയുണ്ട്.

സ്‌കൂളുകളിലും അംഗന്‍വാടികളിലും മുട്ട നല്‍കുന്നുണ്ട്. ഇതിനാവശ്യമായത്ര മുട്ട നാട്ടിലില്ലാത്താണു പ്രശ്നം. അടുത്തിടെ പരിഷ്‌ക്കരിച്ച ഉച്ചഭക്ഷണ മെനുവില്‍ മുട്ട ഒരു പ്രധാന വിഭവമാണ്. മുട്ടയ്ക്കു വില കൂടുന്നത് ഉച്ചഭക്ഷണ വിതരണത്തെയും ബാധിക്കും.


എല്‍.പി. ക്ലാസുകളില്‍ ഒരു കുട്ടിക്ക്  6.78  രൂപയും യു.പി. മുതല്‍ 10.17 രൂപയുമാണു നിലവില്‍ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം. വിഹിതം പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.


ഒരു മുട്ട വാങ്ങാനുള്ള തുക പോലും സർക്കാർ നൽക്കാത്ത അവസ്ഥയിൽ മുട്ടയ്ക്കും എണ്ണയ്ക്കും തേങ്ങയ്ക്കുമെല്ലാം വില വര്‍ധിച്ചതാണ് അധ്യാപകരെ വെട്ടിലാക്കുന്നത്. 

egg-health

തുടര്‍ച്ചയായി പക്ഷിപ്പനിമൂലമുള്ള നഷ്ടമാണ് നാട്ടിലെ കോഴിക്കൃഷിയില്‍ വലിയ കുറവു വന്നത്. വീടുകളിലെ കോഴിവളര്‍ത്തലും ഗണ്യമായി കുറഞ്ഞു.

പല ഫാമുകളും ഉത്പാദനം കുറച്ചു. ഇവിടത്തെ ക്ഷാമം പരിഹരിക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്ന അത്രയും ലോഡ് അന്യസംസ്ഥാനങ്ങളില്‍നിന്നു കിട്ടുന്നുമില്ല. രണ്ടുലക്ഷം മുട്ട ആവശ്യപ്പെട്ടാല്‍ കിട്ടുന്നത് ചിലപ്പോള്‍ ഒന്നേകാല്‍ ലക്ഷമായിരിക്കും.

ഇത് അമിത ചെലവുണ്ടാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ലോഡുകണക്കായാണ് ഇവിടെനിന്ന് തൊഴിലാളികള്‍ പുറപ്പെടുന്നത്. മുട്ടയുടെ എണ്ണം കുറഞ്ഞാലും ഇവര്‍ക്കുള്ള കൂലിനല്‍കണം.

Advertisment