നിലമ്പൂരിനും തൊടാനായില്ല. ഉപതെരഞ്ഞെടുപ്പുകളിലെ ഹീറോ കൂത്തുപറമ്പ് തന്നെ. 20 വര്‍ഷം മുന്‍പു പി. ജയരാജന്‍ സൃഷ്ടിച്ചത്  45377 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷം. ഏറ്റവും കുറവു ഭൂരിപക്ഷവും സി.പി.എമ്മിന്റെ പേരില്‍ തന്നെ

ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം 2023ല്‍ 37719 വോട്ടിന്റെ ഭൂരിപക്ഷത്തിനു പുതുപ്പള്ളിയില്‍ നിന്നു വിജയിച്ച ചാണ്ടി ഉമ്മന്റെ പേരിലാണ്.

New Update
Untitlediranmissi

കോട്ടയം: കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ അന്‍പത്തിമൂന്നാമത് ഉപതെരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. 11077 വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുകയും ചെയ്തു.

Advertisment

എന്നാല്‍, ഉപതെരഞ്ഞെഞ്ഞെടുപ്പില്‍ ഏറ്റവും റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ റെക്കോര്‍ഡ് 20 വര്‍ഷത്തിന് ഇപ്പുറവും ആര്‍ക്കും മറികടക്കാന്‍ സാധിച്ചിട്ടില്ല. 2005ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി. ജയരാജനു നേടിയ 45377 വോട്ടിന്റെ ഭൂരിപക്ഷമാണു കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു.


chandi oomman

ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം 2023ല്‍ 37719 വോട്ടിന്റെ ഭൂരിപക്ഷത്തിനു പുതുപ്പള്ളിയില്‍ നിന്നു വിജയിച്ച ചാണ്ടി ഉമ്മന്റെ പേരിലാണ്. 

ഉപതെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 2006ല്‍ തിരുവമ്പാടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു സി.പി.എമ്മിലെ ജോര്‍ജ്ജ് എം തോമസിന്റെ പേരിലാണ് ഉപതെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡ്. 246 വോട്ടിനായിരുന്നു അന്ന് ജോര്‍ജ്ജ് എം. തോമസിന്റെ വിജയം.

1992ല്‍ താനൂരില്‍ നിന്നും മുസ്ലിംലീഗിലെ കുട്ടി അഹമ്മദ് കുട്ടി 28183 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചതാണു ഉപതെരഞ്ഞെടുപ്പിലെ റെക്കോര്ഡ് ഭൂരിപക്ഷത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. ഇതിനു പുറമെ പത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപതിനായിരത്തില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയവരുണ്ട്.

സിപിഐഎമ്മിലെ എം. പ്രകാശന് മാസ്റ്റര്‍ 2005ല്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് 26376 വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ 1970ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി. അച്യുതമേനോന്‍ കൊട്ടാരക്കരയില്‍ നിന്ന് 26063 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തെരഞ്ഞെടുക്കപ്പെട്ടത്.

uma thomas neww.jpg


2022ന് തൃക്കാക്കരയില്‍ നിന്നും ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടത് 25016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഇ.കെ നായനാര് 1996ല്‍ തലശേരിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത് 24501 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്.. 2017ല്‍ വേണ്ടരയില്‍ നിന്നു മുസ്ലിംലീഗിലെ കെ.എന്‍.എ ഖാദര്‍ നേടിയത് 23310 വോട്ടിന്റെ ഭൂരിപക്ഷം.


1995ല്‍ തിരൂരങ്ങാടിയില്‍ എ.കെ ആന്റണി ജയിച്ചു കയറുമ്പോള്‍ ഭൂരിപക്ഷം 22259 വോട്ടായിരുന്നു. 1984ല്‍ മുസ്ലിംലീഗിലെ ഇസ്ഹാഖ് കുരിക്കള് മഞ്ചേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് 21809 വോട്ടിന്റെ ഭൂരിപക്ഷത്തിനും. 1996ല്‍ പുനലൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സി.പി.ഐയിലെ പി.എസ് സുപാലിന്റെ ഭൂരിപക്ഷം 21333 വോട്ടായിരുന്നു.

2018ല്‍ നിന്നും സി.പി.എമ്മിലെ സജി ചെറിയാന്‍ നിയമസഭയിലേക്കു തെരഞ്ഞടുക്കപ്പെടുമ്പോള്‍ ഭൂരിപക്ഷം 20965 വോട്ടായിരുന്നു. 1979ല്‍ സിപിഐഎമ്മിലെ എം.വി രാജഗോപാല്‍ 20658 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.


പുതുപ്പള്ളിക്കു ശേഷം നടന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറിനെയും എല്‍.ഡി.എഫിന്റെ പി. സരിനെയും 18,724 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണു യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. ചേലക്കരയില്‍ സി.പി.എമ്മിന്റെ യു.ആര്‍ പ്രദീപ് 12122 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.


 

rahul mankoottathil

അതേസമയം, അഞ്ച് ഉപതെരഞ്ഞെടുപ്പുകളാണ് ആയിരത്തിനു താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിധി നിര്‍ണയിച്ചിട്ടുള്ളത്. 

1986ല്‍ റാന്നിയില്‍  623 വോട്ടിനു റെയ്ച്ചൽ സണ്ണി പനവേലില്‍,  1985ല്‍ ഉദുമയില്‍ 816 വോട്ടിനു  സി.പി.എമ്മിലെ കെ. പുരുഷോത്തമന്‍  1984ല്‍  പുനലൂരില്‍ നിന്നും  974 വോട്ടിനു കേരളാ കോണ്‍ഗ്രസിലെ വി. സുരേന്ദ്രന്‍പിള്ള,  1998ല്‍ മാളയില്‍ നിന്നും 272 വോട്ടിന് സി.പി.ഐയിലെ ഡബ്ലു.എസ് ശശി, 2006ല്‍ തിരുവമ്പാടിയില്‍ നിന്നും 246 വോട്ടിനു ജോര്‍ജ്ജ് എം. തോമസും വിജയിച്ചു കയറി.